Monday 13 February 2017

ഫുട്പാത്തിൽ നിന്നൊരു ബിസിനസ് ചക്രവർത്തി..................!!

ചരിത്രം സൃഷ്ടിച്ച ' കോവൈ പഴമുതിർ നിലയം ' എന്ന പഴക്കടയുടെ പിറവിയുടെയും വളർച്ചയുടെയും കഥ!!!
വഴിയരികിൽ പഴക്കച്ചവടം നടത്തികൊണ്ടിരുന്ന ഒരാൾ , ദക്ഷിണേന്ത്യയിൽ ഫ്രുട്സ് ബിസിനസ് രംഗത്തു ചക്രവർത്തിയായി മാറിയ കഥ ആരെയും രോമാന്ച്ചമണിയിക്കും. പിതാവു മരിച്ചതിനെ തുടർന്നു ചിന്നസ്വാമി , നടരാജൻ , കന്തസ്വാമി , എന്നീ മൂന്നു സഹോദരന്മാരുടെ ചുമലിലായി കുടുംബഭാരം . കുടുംബത്തിന്റെ ചെലവുകൾ നടത്താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ . ചിന്നസ്വാമിക്കു പന്ത്രണ്ടും നടരാജനു പത്തും കന്തസ്വാമിക്കു ഒൻപതും വയസ്സ് . ചിന്നസ്വാമിയും നടരാജനും കോയമ്പത്തൂരിലെ ഒരു പഴക്കടയിൽ ജോലിക്കു കയറി , കന്തസ്വാമി ഒരു പെട്രോൾ പമ്പിലും . കിട്ടുന്ന പണമത്രയും ഒരു പൈസപോലും പാഴാക്കാതെ അവർ കുടുംബത്തിലെ ചിലവുകൾക്കായി നീക്കിവച്ചുകൊണ്ടിരുന്നു .
പത്തു പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു . ഇതിനകം പഴക്കച്ചവടത്തിന്റെ എല്ലാ ഉള്ളുകളികളും നടരാജനും സഹോദരന്മാരും മനസിലാക്കി . സ്വന്തമായി ഒരു ബിസിനസ് എന്ന തങ്ങളുടെ ആശയം നടപ്പാക്കാൻ അവർ ആലോചിച്ചു . എന്തു ബിസിനസ് എന്നു രണ്ടുവട്ടം അവർക്ക് ആലോചികേണ്ടി വന്നില്ല . 1965 ൽ 300 രൂപ മുടക്കി സ്വന്തമായി നടരാജാൻ ഒരു പഴക്കട ആരംഭിച്ചു .പിന്നീടു ചരിത്രം സൃഷ്ടിച്ച 'കോവൈ പഴമുതിർ നിലയം ' എന്ന ഹോൾസെയിൽ പഴക്കച്ചവട സ്ഥാപനത്തിന്റെ തുടക്കം അതാണ്.
തുടക്കത്തിൽ അനവധി ബുദ്ധിമുട്ടുകൾ . പഴക്കട നടത്തുന്ന സ്ഥലത്തിന്റെ വാടക കൊടുക്കാനുള്ള വരുമാനം പോലും കച്ചവടത്തിൽനിന്നു കിട്ടുന്നില്ല . അതുകൊണ്ട് സഹോദരന്മാർ തൊട്ടടുത്തുള്ള ഷിഫ്റ്റടി സ്ഥാപനത്തിൽ ജോലിക്കു കയറി . ഒരാൾ കടയിലിരിക്കും മറ്റുള്ളവർ മില്ലിൽ പോകും . പക്ഷേ ഇതുകൊണ്ടൊന്നും ബിസിനസ്സിൽ കയറ്റമുണ്ടാകുന്നില്ലെന്നു മനസിലാക്കിയ നടരാജാൻ പുതിയ ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി .
*പഴങ്ങൾ മുറിച്ചുവിൽപ്പന
യാത്ര ചെയ്യുന്നവർക്കു വഴിയിൽ കിട്ടുന്നതു കൂടുതലും എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങൾ ആണ് . ഫ്രൂട്സ് വാങ്ങിച്ചാൽ തന്നെ അതു മുറിച്ചേടുക്കാനുള്ള കത്തിയും കയ്യിൽ ഉണ്ടാകില്ല . ഇതിൽ ഒരു നല്ല ബിസിനസ് അവസരം നടരാജാൻ കണ്ടെത്തി . ആപ്പിളും കൈതച്ചക്കയും മറ്റും മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി കൊടുത്താൽ യാത്രയ്ക്കായി സ്റ്റാൻഡിൽ എത്തുന്നവർക്ക് അതു സൗകാര്യമാണെന്നു നടരാജാൻ മനസിലാക്കി . പിന്നെ മടിച്ചില്ല . ആപ്പിളും കൈതച്ചക്കയും തണ്ണിമത്തനും മറ്റു ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വിൽപ്പനചെയാൻ തുടങ്ങി . ഒപ്പം ഫ്രഷ് ആയ ഫ്രൂട്ട് ജ്യൂസ് . ഇതൊരു വലിയ മാറ്റമായിരുന്നു മാത്രമല്ല , ആ കച്ചവടത്തിൽ കുറഞ്ഞതു 150 ശതമാനം ലാഭം കിട്ടുകയും ചെയ്തു . ക്രമേണ പഴത്തിനോപ്പം പച്ചക്കറികളുടെ മൊത്തവ്യാപാരവും നടരാജാൻ ഏറ്റെടുത്തു .
ഇപ്പോൾ കോയമ്പത്തൂരിലും തമിഴ്നാട്ടിലുമായി 34 വിൽപ്പന കേന്ദ്രങ്ങളുണ്ട് പഴമുതിൽ നിലയത്തിന് . പ്രതിവർഷം 160 കോടിരൂപയുടെ ബിസിനസ് ചെയ്യുന്നു .
*കാലത്തിനൊപ്പം മാറ്റം
നടരാജൻ തന്റെ മൂത്തമകൻ സെന്തിലിനെ എൻജിനീയറിങ്ങിനു ചേർത്തു . സെന്തിൽ കുറേക്കാലം മൈക്രോ സോഫ്റ്റിൽ പ്രോഡക്ട്
ഡവലപ്പറായി ജോലി നോക്കി . ഏഴു വർഷം മുൻപ് സെന്തിൽ മൈക്രോ സോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പിതാവിനൊപ്പം ബിസിനസ്സിൽ ചേർന്നു . ഐ ടി രംഗത്തു തനിക്കുള്ള പരിജ്ഞാനം സെന്തിൽ പഴം - പച്ചക്കറിക്കച്ചവടത്തിൽ പ്രയോഗിച്ചതോടെ , ഉൽപന്നങ്ങളുടെ സംഭരണം, സ്റ്റോക്ക് നില , വിതരണം , ഓരോ ദിവസത്തെയും വിൽപ്പന , വില നിലവാരം , മാർക്കറ്റിലെ കയറ്റിറക്കങ്ങൾ , ഇന്ത്യയിലെ പൊതുവായ പച്ചക്കറി നിലവാരം എന്നിങ്ങനെ ഉള്ളതെല്ലാം ഒരു മൗസ്സ് ക്ലിക്കിനുള്ളിലായി . മറ്റു പല പഴം - പച്ചക്കറി മൊത്ത വ്യാപാരികളെ അപേക്ഷിച്ചും പഴമുതിർ നിലയത്തെ ഈ സാന്കേതികതികവ് ബഹുദൂരം മുന്നോട്ടു നയിച്ചു .
അമേരിക്ക, ഓസ്ട്രേലിയ , ഈജിപ്ത് , ന്യൂസീ ലൻഡ് മുതലായ വിദേശരാജ്യങ്ങളിൽ നിന്ന് ആപ്പിൾ , സ്ട്രോബറി , ഓറഞ്ച് , എന്നിങ്ങനെയുള്ള പഴവർഗങ്ങളുടെ ഇറക്കുമതി, ചീഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങൾ വളമാക്കി മാറ്റൽ , ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് ന്റെ വിൽപ്പനക്കായി സീസണ്സ് എന്ന പേരിൽ ജ്യൂസ് ബാറുകളുടെ ശൃംഖല .....കോവൈ പഴമുതിർ നിലയം ബിസിനസ്സിന്റെ പുതിയ മേഖലകളിലേക്ക് ഉയർന്നു പറക്കുകയാണ് . ഓരോ മേഖലയും തനതായി കോടിക്കണക്കിനു രൂപയുടെ ബിസിനസ് ചെയ്യുന്ന നിലയിലെത്തികൊണ്ടിരിക്കുന്നു . 2015 ആകുമ്പോഴേക്കും 50 കോടി രൂപ കൂടി മുതൽ മുടക്കി തമിഴ്നാടിനു പുറമേ , ബാംഗ്ലൂർ , കൊച്ചി , ഹൈദരാബാദ് എന്നിവങ്ങലിലെക്കു സ്റ്റോറുകളുടെ ചെയിനുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്തിൽ നടരാജാൻ .
കസ്റ്റമറുടെ മനസ്സറിഞ്ഞു ബിസിനസ് നടത്തിയിട്ടുള്ള ബിസിനസ്സുകളൊന്നും പരാജയപ്പെട്ടിട്ടില്ല .പക്ഷേ , കസ്റ്റമറുടെ മനസ്സറിയാൻ എന്താണൊരു മാർഗം ? കോമണ്സെൻസ് ഉണ്ടെങ്കിൽ എളുപ്പമായി . ബിസിനസ് ചെയ്യുന്ന ആൾ സ്വയം, സ്വന്തം ഉൽപന്നത്തിന്റെ കസ്റ്റമറായി സങ്കൽപ്പിച്ചു നോക്കി , എന്താണ് ഉൽപന്നത്തിൽ നിന്നു പ്രതീക്ഷികുന്നതെന്ന് ആലോചിക്കുക . താൻ ബിസിനസ് ചെയ്യുന്ന ഉൽപന്നത്തിന് ആദ്യം തന്നെത്തന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക . വിജയിച്ചിട്ടുള്ള ഏതു ബിസിനസ്സിന്റെയും കഥ നോക്കിക്കോളൂ , അതിന്റെ വിജയ രഹസ്യം മറ്റൊന്നല്ല .
*ഗുണഭോക്താക്കളുടെ അഭിരുചി നോക്കണം
പഴവർഗങ്ങളും പച്ചക്കറികളും അവയുടെ പുതുമയും ഗന്ധവും നഷടപ്പെടാതെ കിട്ടിയാൽ വാങ്ങാൻ ആളുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് കോവൈ പഴമുതിർ നിലയം . ഗാർഡൻ ഫ്രഷ് ഉൽപന്നങ്ങൾ , കസ്റ്റമറുടെ കീശക്കിണങ്ങുന്ന വിലയിൽ ലഭ്യമാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം .
ഓരോ ദേശത്തെയും ഗുണഭോക്താക്കളുടെ പർച്ചേസിങ് സംസ്കാരം വ്യത്യസ്തമാണ് . അതു മനസിലാക്കി ബിസിനസ് നടത്തണം . ഏതു ബിസിനസ്സിലായാലും ഗുനഭോക്താവിനു തന്നെയായിരിക്കണം മുൻതൂക്കം .മണം , നിറം , വലുപ്പം , ഡിസൈൻ , കാര്യക്ഷമത , വില്പ്പനാനന്തര സേവനം , ഉപയുക്തത എന്നിങ്ങനെ എതുൽപന്നത്തിനും കസ്റ്റമറുടെ വ്യത്യസ്തമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടായിരിക്കണം . ദേശവ്യത്യാസമനുസരിച്ച് ഈ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും . ഉദാഹരണത്തിന് , തുണിത്തരങ്ങൾക്കു ചില ദേശങ്ങളിൽ കടുത്ത നിറങ്ങളോടായിരിക്കും പ്രിയം . മറ്റു ചിലയിടങ്ങളിൽ ഇളം നിറങ്ങൾക്കു ഗുണഭോക്താക്കൾ മുൻതൂക്കം നൽകും .ഈ വ്യത്യാസം മനസിലാക്കാതെ തുണിത്തരങ്ങളെടുത്തു വച്ചിട്ട് ബിസിനസ് നടക്കുന്നില്ലന്നു പരിതപിച്ചിട്ടെന്തു കാര്യം ? എല്ലാ ഉൽപന്നങ്ങൾക്കും ഒരേ വിപണനരീതി ഇണങ്ങില്ലെന്നൻഥം .
*പഴമുതിർ നിലയം നൽകുന്ന പാഠം
കസ്റ്റമർക്ക് ആവശ്യമുള്ളത് എന്ത് എന്നു മനസിലാക്കിയാൽ ഏതു ബിസിനസും വിജയിക്കും . പല ഉൽപന്നങ്ങളും ഇപ്പോൾ നല്കികൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങൾ ആവിഷ്കരിച്ചും നേട്ടങ്ങൾ ഉണ്ടാക്കാം . ഇലക്ട്രോ ണിക് രംഗത്ത് അനുദിനം പുതിയ സേവന സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കേ നിലനിൽപ്പുള്ളൂ . ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികൾ മനസിലാക്കാൻ ബിസിനസ്സുകാരാൻ പഞ്ചേന്ദ്രിയങ്ങളും തുറന്നു വയ്ക്കണം . നിലവിലില്ലാത്ത പുതിയ അനുഭവങ്ങൽ കസ്റ്റമർക്കു കാഴ്ചവച്ചും നേട്ടങ്ങൾ ഉണ്ടാക്കാം .
(courtesy: Tasc smart life)

Sunday 12 February 2017

കേരളത്തിലെ ലോണ്‍ഡ്രി വ്യവസായ രംഗത്ത് വിപുലമായ ചുവടുവെപ്പുകളുമായി ലോണ്‍മാര്‍ക്ക്

കേരളത്തിലെ ലോണ്‍ഡ്രി വ്യവസായ രംഗത്ത് വിപുലമായ ചുവടുവെപ്പുകളുമായി ലോണ്‍മാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് വിപുലീകരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ കേന്ദ്രീകരിച്ച് ലോണ്‍ഡ്രി മെഷീന്‍സ് അസംബ്ലിംഗ് പ്ലാന്റ് നിര്‍മിച്ചു കൊണ്ടാണ് ലോണ്‍മാര്‍ക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. നിലവില്‍ ലുധിയാനയിലും നോയിഡയിലുമുളള ഫാക്റ്ററികളിലാണ് കമ്പനിയുടെ ലോണ്‍ഡ്രി മെഷീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ആറു മാസം കൊണ്ട് നിര്‍മാണം
പൂര്‍ത്തിയാകുന്ന പ്ലാന്റില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി പ്രതിമാസം 200ഓളം മെഷീനുകളും വ്യവസായികാടിസ്ഥാനത്തില്‍ 60ഓളം മെഷീനുകളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കി വിവിധ ലോണ്‍ഡ്രി മെഷീനുകള്‍ നേരിട്ട് പര്‍ച്ചേസു ചെയ്യാനാകുമെന്നും മാനേജിംഗ് ഡയറക്റ്റര്‍ കെ.എം ജോബി പറയുന്നു.
20000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുളള പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ്ില്‍ 3.9 മുതല്‍ 40 ലക്ഷം രൂപ വരെ വില വരുന്ന മെഷീനുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഡ്രൈക്ലീനിംഗ് മെഷീനുകള്‍, സ്റ്റീം അയേണിംഗ് ടേബിള്‍, വാക്വം ടേബിള്‍സ്, ഗാര്‍മെന്റ് ഡൈയിംഗ് ടൂള്‍സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും പുതിയ പ്ലാന്റില്‍ 
നിര്‍മിക്കും.

പ്രീമിയം ഹൈടെക് മെഷിനുകള്‍
പ്രീമിയം സെഗ്‌മെന്റിലെ മികച്ച ഉപകരണങ്ങളുമായി ഹോം അപ്ലയന്‍സ് രംഗത്തും സാനിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ് ലോണ്‍മാര്‍ക്ക്. 20 വര്‍ഷത്തിലധികം ഈടു നില്‍ക്കുന്ന, മൊഡ്യൂലാര്‍ കിച്ചനുകളിലുള്‍പ്പടെ ഉപയോഗിക്കാനാകുന്ന വാഷ് ഡ്രയറുകളാണ് (6.5 കിലോഗ്രാം) ഈ സെഗ്മെന്റില്‍ ലോണ്‍മാര്‍ക്ക് പുറത്തിറക്കുന്നത്. 44000ത്തിലധികം ടെസ്റ്റ് വാഷുകള്‍ കഴിഞ്ഞതാണ് മെഷീനുകള്‍ എന്ന സവിശേഷതയുമുണ്ട്.
പുതിയ കാലഘട്ടത്തിനനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മെഷീനുകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സെറ്റ് ചെയ്യാനാകുന്ന ആധുനിക കണ്‍ട്രോള്‍ പാനലുകളും ടെസ്റ്റ് സ്‌ക്രീനുകളുമാണുളളത്. മെഷീനുകളുടെ പ്രവര്‍ത്തനം മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും നിയന്ത്രിക്കാനാകും. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ലോണ്‍ഡ്രി സേവനങ്ങള്‍ നല്‍കുന്ന ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം റീട്ടെയ്ല്‍ രംഗത്ത് കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും എക്‌സ്‌ക്ലൂസീവ് ഷോറൂമുകളാരംഭിക്കാനും ലോണ്‍മാര്‍ക്ക് തയ്യാറെടുക്കുകയാണ്. 2008ല്‍ പ്രതിദിനം 25000 കിലോഗ്രാം തുണി അലക്കി ഉണക്കി നല്‍കുന്ന ലോണ്‍ഡ്രി സര്‍വീസിലൂടെയായിരുന്നു ഈ രംഗത്ത് ലോണ്‍മാര്‍ക്കിന്റെ തുടക്കം. വിവരങ്ങള്‍ക്ക്, ഫോണ്‍: 9895998611. ഇ മെയ്ല്‍: launmarkindia@gmail.com. വെബ്‌സൈറ്റ്: www.launmarkindia.com

ബിസിനസ് വികസിപ്പിക്കാം, ഗൂഗിള്‍ വഴി. ?

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് ഡിജിറ്റലാക്കി കൂടുതല്‍ വിജയം നേടാന്‍ ഗൂഗിള്‍ വഴിയൊരുക്കുന്നു, ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പരിശീലന പദ്ധതി വഴി.

'എന്റെ കമ്പനിക്ക് വെബ്‌സൈറ്റ് എന്തിനാണ്? എല്ലാ കസ്റ്റമേഴ്‌സിനെയും ഞങ്ങള്‍ക്ക് നേരിട്ടറിയാം. ഇനി ഓണ്‍ലൈനില്‍ കൂടി എന്ത് ബിസിനസ് കിട്ടാനാണ്?' ഈ ചോദ്യം മനസിലെങ്കിലും ചോദിച്ച്, പഴയ കാല
ത്തിന്റെ വഴികളില്‍ ഒതുങ്ങി നില്‍ക്കുന്ന ഇടത്തരം ചെറുകിട സംരംഭകരെ ഡിജിറ്റല്‍ ലോകത്ത് എത്തിക്കാന്‍ ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പുതിയ പദ്ധതിയിലൂടെ ഗൂഗിള്‍ തയാറെടുക്കുന്നു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എങ്ങനെ ബിസിനസ് വിപുലമാക്കാം, വിജയിപ്പിക്കാം എന്ന് ആര്‍ക്കും ഗൂഗിളിന്റെ ഈ പരിശീലന പദ്ധതി വഴി പഠിക്കാം.

ഡിജിറ്റല്‍ ഗരാഷ് എന്ന പേരില്‍ ബ്രിട്ടനിലും ഡിജിറ്റല്‍ സ്‌കില്‍സ് എന്ന പേരില്‍ ആഫ്രിക്കയിലും അവതരിപ്പിച്ച ട്രെയ്‌നിംഗ് പ്രോഗ്രാമുകളുടെ ഇന്ത്യന്‍ പതിപ്പാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്. തുണിക്കടകള്‍, ബേക്കറികള്‍ എന്നുവേണ്ട ഏത് സംരംഭമായാലും ഡിജിറ്റലാകൂ, ബിസിനസ് കൂടുതല്‍ വിപുലമാക്കൂ എന്നതാണ് ഗൂഗിള്‍ നല്‍കുന്ന സന്ദേശം. ഇന്ത്യയിലെ ബിസിനസ് രംഗം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ ശ്രമമാണ് ഇതുവഴി സാധ്യമാകുന്നത്. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് (https://digitalunlocked.withgoogle.com) ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞതും ഡിജിറ്റല്‍ ലോകത്തിലെ അപാര സാധ്യതകളെ കുറിച്ചാണ്.

ഗൂഗിള്‍ പറയുന്നു ഗോ ഡിജിറ്റല്‍

രാജ്യത്തെ അഞ്ച് കോടിയിലേറെ വരുന്ന ചെറുകിട ഇടത്തരം സംരംഭകരില്‍ 32 ശതമാനത്തില്‍ താഴെ മാത്രമേ ഡിജിറ്റലായിട്ടുള്ളു എന്നാണ് ഗൂഗിളിന്റെ കണക്ക്. ഇതിനു മുന്‍പ് പലതരം കാംപെയിനുകള്‍ നടത്തുകയും വെബ്‌സൈറ്റുകള്‍ ഉണ്ടാക്കാന്‍ വേണ്ട സാങ്കേതിക സഹായങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ബൃഹത്തായ പദ്ധതി ആദ്യമായാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സംരംഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളതെങ്കിലും ഡിജിറ്റല്‍ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ആഗ്രഹമുള്ള ആര്‍ക്കും ഇതില്‍ സൗജന്യമായി ചേരാം.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, മൊബീല്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലായാണ് പരിശീലന പരിപാടി ഗൂഗിള്‍ രൂപീകരിച്ചിരിക്കുന്നത്. വീഡിയോ ക്ലാസുകളിലൂടെയാണ് ഓണ്‍ലൈന്‍ പഠനം. കമ്പനിയുടെ വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതും ഉള്‍പ്പടെ 23 വിഷയങ്ങളിലായി 89 ക്ലാസുകളാണ് ഇതില്‍ ലഭ്യമാക്കിയിട്ടുള്ളത്.

ബിസിനസ് ഡിജിറ്റലാക്കാന്‍ എന്ത് ചെയ്യണം, എന്തെങ്കിലും കോഴ്‌സ് പഠിക്കണോ എന്നിങ്ങനെയുള്ള സംരംഭകരുടെ ഒട്ടേറെ സംശയങ്ങള്‍ക്ക് മറുപടിയാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്. ക്ലാസുകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലാണെങ്കിലും പ്രാദേശിക ഭാഷകളില്‍ ഉടന്‍ ലഭ്യമാകും. എന്തിന് ഡിജിറ്റലാകണം എന്നതാണ് ആദ്യത്തെ ക്ലാസ്. ലഭ്യമായ അവസരങ്ങള്‍, ഇവ എങ്ങനെ ഉപയോഗിക്കണം എന്നീ വിവരങ്ങള്‍ പുറകെ.

എങ്ങനെ ഇമെയ്ല്‍ ഐഡി ഉണ്ടാകാം, ഉപയോഗിക്കാം, എന്താണ് സെര്‍ച്ച് എന്‍ജിനുകള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ അനലിറ്റിക്‌സ് വഴി കൂടുതല്‍ വിജയം നേടുന്ന വഴികളും ബിസിനസ് ഗ്ലോബലാക്കാനുള്ള മാര്‍ഗങ്ങളും ഈ ക്ലാസുകളില്‍ പഠിക്കാം.

ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യും ഹൈദരാബാദിലെ ഇ ന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഗൂഗിളിന്റെ പങ്കാളികളായിട്ടുണ്ട്. 40 നഗരങ്ങളിലായി അയ്യായിരത്തോളം വര്‍ക്ക്‌ഷോപ്പുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാം. എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പലവിധം സെഷനുകള്‍ സംഘടിപ്പിക്കാനാണ് പ്ലാന്‍. കോഴ്‌സിന്റെ ഭാഗമായി ടെസ്റ്റുകളും ക്വിസുകളും നടത്തുന്നുണ്ട് ഗൂഗിള്‍. ഐബിഎസിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

വിപണി അടുത്തറിയാന്‍ മൊബീല്‍ ആപ്പ്

പ്രൈമര്‍ എന്ന മൊബീല്‍ ആപ്പും ഇതിനായി ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ ക്ലാസുകളെല്ലാം ഈ ആപ്പിലും ലഭ്യമാണ്. ക്രമേണ പുതിയ വിഷയങ്ങളും ക്ലാസുകളും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റുഫോമുകളില്‍ ലഭ്യമാകുന്ന ഈ ആപ്പില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പഠിക്കാനുള്ള സൗകര്യമുണ്ട്. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് മാത്രമല്ല ഗൂഗിള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. വിപുലമായ ഓണ്‍ലൈന്‍ സാന്നിധ്യത്തിനായി ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്ന ഗൂഗിള്‍ മൈ ബിസിനസ് ഇനി സംരംഭകര്‍ക്ക് സ്വന്തം വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാവുന്ന സംവിധാനം ഒരുക്കുമെന്നും സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിലൂടെ വളരെ എളുപ്പത്തില്‍ വെബ്‌സൈറ്റ് നിര്‍മിക്കാന്‍ ഇതുവഴി കഴിയും. ഈ വര്‍ഷം അവസാനം ഈ സൗകര്യം ഇന്ത്യയില്‍ ലഭ്യമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പടെയുള്ള പല പ്രാദേശിക ഭാഷകളിലും മൈ ബിസിനസ് വെബ്‌സൈറ്റുകള്‍ ഉണ്ടാകും.
ജനസ്വീകാര്യത ഉറപ്പുവരുത്തണം
പക്ഷേ, ഇന്ത്യയിലെ ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ ഗൂഗിള്‍ തയാറാക്കിയ ഈ പദ്ധതികളെല്ലാം സംരംഭകരിലേക്ക് എത്തിചേരാന്‍ കുറച്ചുകാലമെടുക്കും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ പലരും ഇതേക്കുറിച്ച് കേട്ടിട്ടില്ല. 'ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞില്ല,' കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ പറയുന്നു.

ഗൂഗിളിന്റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ഇപ്പോള്‍ തന്നെ ചെറുകിട സംരംഭങ്ങള്‍ക്കായി ക്ലൗഡ് വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ട്. മൈക്രോസോഫ്റ്റ് ഇതിലൂടെ നേടിയ അംഗീകാരങ്ങളാണ് മികച്ച ഒരു പരിശീലന പരിപാടിയുമായി ഇന്ത്യയിലെ സംരംഭകരെയും സര്‍ക്കാരിനെയും ആകര്‍ഷിക്കാന്‍ ഗൂഗ്‌ളിനെ പ്രേരിപ്പിച്ചത്. ഡിജിറ്റല്‍ അണ്‍ലോക്ഡിന്റെ ഭാഗമാകുന്നവര്‍ ഗൂഗിളിന്റെ ഉപഭോക്താക്കളാകും എന്നതും തീര്‍ച്ച.

പ്രോജക്ട് റിപ്പോര്ട്ടും ബാങ്ക് വായ്പയും..................?

ഒരു സംരംഭം തുടങ്ങുവാന്‍ പണം എവിടെ നിന്നും ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേക്ഷണം നീളുന്നത്. കാരണം സ്വന്തം പണം കൊണ്ട് മാത്രം സ്ഥാപനം ആരംഭിക്കുകയെന്നത് എല്ലായ്പ്പോഴും പ്രായോഗികമല്ലല്ലോ. പലര്ക്കും  ഏറ്റവും പ്രയാസമേറിയതാണ് ഈ ഘട്ടം. എന്നാല്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമായ അവബോധവും തികഞ്ഞ ആത്മ വിശ്വാസവും എല്ലാറ്റിലുമുപരി നല്ലയൊരു പ്രൊജക്ട് റിപ്പോര്ട്ടും  കയ്യിലുള്ളവര്ക്ക്് ഈ ഘട്ടം അനായസമായി തരണം ചെയ്യുവാന്‍ കഴിയും. അതായത് തുടക്കത്തിലേ തന്നെ അവസാനവും മുന്പി്ല്‍ കാണുവാനുള്ള കഴിവുണ്ടാവണം 

ഒരു പ്രോജക്ട് റിപ്പോര്ട്ടിില്‍ എന്തെല്ലാം ഉണ്ടാവണം?

വ്യക്തമായി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഏതൊരു സംരംഭത്തിന്റേംയും വിജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടി. തന്റെത മുന്പിേലുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതായിരിക്കണം ഒരു നല്ല പ്രോജക്ട് റിപ്പോര്ട്ട്മ. പ്രൊജക്ടിന്റെഴ വിജയ സാധ്യതകള്‍ അവലോകനം ചെയ്യുന്ന ഒരാള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്ക്ക്  യുക്തി സഹമായ ഉത്തരങ്ങള്‍ ഈ റിപ്പോര്ട്ടി ലുണ്ടാവണം. 

• സംരംഭകന്റെന യോഗ്യതകള്‍, മുന്പ രിചയം, സംരംഭം 
        തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങള്‍
• പ്രൊജക്ടിന്റെ് ലക്ഷ്യവും വ്യാപ്തിയും
• ഉല്പ്പനന്നത്തിന്റെയ സ്വഭാവം, ഗുണങ്ങള്‍, ഉപയോഗം
• വിപണി സാധ്യതകള്‍
• അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യത
• ഉല്പ്പാനദനം, അവലംബിക്കുന്ന സാങ്കേതിക വിദ്യ
• വിപണന മാര്ഗ്ഗ്ങ്ങള്‍
• സ്ഥിര നിക്ഷേപവും പ്രവര്ത്തളന മൂലധനവുമടക്കം പ്രൊജക്ട്  
        ആരംഭിക്കുന്നതിനാവശ്യമായ പദ്ധതി (Cost of Project)
• ധന സമാഹരണം (Source of Finance)
• ധനാഗമ മാര്ഗ്ഗ ങ്ങളെപ്പറ്റിയുള്ള വിശകലനം (Profitability/Cash 
        flow statement)
• വായപ തിരിച്ചടവിനുള്ള പദ്ധതി (Loan Repayment Statement)

ബാങ്ക് വായ്പ എങ്ങനെ നേടാം?

ഏതൊരു സംരംഭത്തില്‍ പണം മുടക്കുന്നയാളിന്റെ  ലക്ഷ്യം ന്യായമായ പ്രതിഫലമാണ്. ഇതുറപ്പാക്കണമെങ്കില്‍ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും ഭദ്രമായിരിക്കണം. മാത്രവുമല്ല വായ്പ അനുവദിക്കുന്ന സ്ഥാപനത്തിന് ഇത് ബോധ്യമാവുകയും വേണം. നല്കുഭന്ന വായ്പ ഗഡുക്കളായി തിരിച്ചടക്കുവാന്‍ സാധിക്കുമോയെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഗഹനമായി പരിശോധിക്കുകയും ചെയ്യും. 

ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും വിവിധ ഏജന്സിഥകള്‍ നല്കുയന്ന സബ്സിഡി, മാര്ജിധന്‍ മണി വായ്പ തുടങ്ങിയ ആനുകൂല്യങ്ങളെപ്പറ്റിയും ഏകദേശ ധാരണ സംരംഭകന് മുന്കൂ്റായി ഉണ്ടാവണം. കൂടാതെ ഉല്പ്പാ്ദനം, വിപണനം, നിക്ഷേപം തുടങ്ങിയവയെപ്പറ്റി ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഇവ ഉള്ക്കൊംണ്ട് പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ അത് പണം വായ്പ നല്കുഉന്ന സ്ഥാപനത്തിനോ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്നവര്ക്കോ  കാര്യങ്ങള്‍ വേഗം ഗ്രഹിക്കുവാന്‍ കഴിയും. ധനകാര്യ സ്ഥാപനങ്ങളില്‍ സാധാരണ അനുഭവപ്പെടാറുള്ള കാലതാമസവും നടപടിക്രമങ്ങളും കുറയ്ക്കുവാനും സാധിക്കും.

ജാമ്യ രഹിത വായ്പ

ചെറുകിട സംരംഭങ്ങള്ക്ക് അഞ്ച് ലക്ഷം രൂപ വരെ ജാമ്യ (Security) മില്ലാതെ വായ്പ നല്കുിവാന്‍ ബാങ്കുകള്ക്ക്  നിര്ദ്ദേ ശമുണ്ട്. ക്രെഡിറ്റ് ഗാരന്റിക ട്രസ്റ്റ് (CGTMSE) മുഖേന മൊത്തം വായ്പയുടെ 75 ശതമാനം പരമാവധി 37.5 ലക്ഷം വരെ നിബന്ധനകള്ക്ക്  വിധേയമായി ഗാരന്റിക നല്കുയന്ന സംവിധാനം നിലവിലുണ്ട്.

നല്ല പ്രൊജക്ട് ആശയങ്ങള്‍ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ മുന്നോട്ട് വരുന്ന സംരംഭകരെ സ്വാഗതം ചെയ്യുന്ന ഒരു ബാങ്കിങ്ങ് സംവിധാനം ഇപ്പോഴുണ്ട്. ആയതിനാല്‍ സംരംഭകര്‍ ഒരു പ്രൊഫഷണല്‍ സമീപനം അവലംബിച്ച് കൊണ്ട് അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.                        
[11:47 PM, 2/5/2017] +91 96458 04832: നിങ്ങൾക്കും ഒരു എൻട്രപ്രണർ ആകുവാൻ കഴിയും

ഇന്ന് നൂതന ആശയങ്ങൾ നിരവധിയുള്ളവരെ കാണുവാൻ കഴിയും. വിജയിപ്പിക്കുവാൻ കഴിയുന്ന ആശയങ്ങൾ. പക്ഷേ എവിടെ തുടങ്ങും, ഏതൊക്കെ ലൈസൻസ് എപ്പോഴൊക്കെ എടുക്കണം, എവിടെ നിന്നും സഹായം കിട്ടും നിരവധി ചോദ്യങ്ങൾ. പക്ഷേ ഉത്തരങ്ങളോ? ചെറിയ സംരംഭമായി തുടങ്ങി വിജയം വരിച്ചവരുടെ നിരവധി പ്രചോദന കഥകൾ. പക്ഷേ എങ്ങനെ എൻറ്റെ ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തിക്കും?  

ആരാണു ഒരു എൻട്രപ്രണർ?

ഒരു സംരംഭകൻ കേവലമൊരു കച്ചവടക്കാരനല്ല മറിച്ച് നൂതനമായ ആശയങ്ങളുള്ളവർ, അത് ഒരു പുതിയ ഉൽപ്പന്നമാക്കി മാറ്റുവാൻ കഴിവുള്ളവർ, കാലഘട്ടത്തിനനുസരിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മാറ്റം വരുത്തുവാൻ തയ്യാറുള്ളവർ, മാറുന്ന കാലഘട്ടത്തിനനുസൃതമായി വിപണി കണ്ടെത്തുന്നവർ, മറ്റുള്ളവരിൽ പ്രചോദനം നിറയ്ക്കുന്നവർ, വിപണിയിൽ ആവശ്യങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവർ, റിസ്ക് എടുക്കുവാൻ തയ്യാറുള്ളവർ ഇതെല്ലാം ഉള്ളവരോ അതുമല്ലായെങ്കിൽ ഇതിലേതെങ്കിലുമൊരു സവിശേഷതയുള്ളവരോ ആണു എൻട്രപ്രണർ. 

എൻട്രപ്രണർഷിപ്പ് എത്ര തരം? 

സംരഭം ആരംഭിക്കുവാൻ തീരുമാനിക്കുമ്പോൾത്തന്നെ മറുപടി കണ്ടെത്തേണ്ട ചോദ്യമാണിത്.  ചെറു കിട ഇടത്തരം സംരംഭകരെ ഉൽപ്പാദനം (Manufacturing) സേവനം (Service) എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഒരു അസംസ്കൃത വസ്തുവിനെ വിവിധ മെക്കാനിക്കൽ, കെമിക്കൽ പ്രോസസിങ്ങിനു വിധേയമാക്കി ഒരു ഉൽപ്പന്നമാക്കി മാറ്റിയെടുക്കേണ്ടതുണ്ടുവെങ്കിൽ അതിനെ ഉൽപ്പാദനം എന്നും ഉൽപ്പന്നമില്ലാതെ സേവനം മാത്രം ലക്ഷ്യമിടുന്നുവെങ്കിൽ അത് സേവന മേഖലയെന്നും നിർവചിക്കാം. ഉദാഹരണമായി ഒരു സോപ്പ് നിർമ്മാണത്തെ മാനു ഫാക്ചറിങ്ങ് വിഭാഗത്തിലും ഫോട്ടോ കോപ്പി സെൻറ്ററിനെ സേവനമായും കണക്ക് കൂട്ടാം.  ഒരു തയ്യൽക്കട നടത്തുന്നത് സേവനമാകുമ്പോൾ സ്വന്തമായി തുണിയെടുത്ത് അത് ഷർട്ട്, ചുരിദാർ പോലുള്ള ഉൽപ്പന്നങ്ങളാക്കി ഒരു റെഡിമെയ്ഡ് വിൽപ്പന നടത്തുമ്പോൾ പക്ഷേ അത് ഉൽപ്പാദനത്തിൻറ്റെ പരിധിയിൽ വരുന്നു. വൻ കിട വ്യവസായങ്ങളെ മാറ്റി നിർത്തിയാൽ പിന്നീടുള്ളവയെ സൂക്ഷ്മ (Micro), ചെറുകിട (Small), ഇടത്തരം (Medium) വ്യവസായങ്ങളെന്ന് തിരിക്കാം. ഈ മൂന്ന് സംരംഭങ്ങളും ഉൽപ്പാദന, സേവന വിഭാഗത്തിലുണ്ട്. ഒരു സംരംഭത്തിൻറ്റെ സ്ഥിര നിക്ഷേപത്തിൻറ്റെ (Capital Investment) അടിസ്ഥാനത്തിലാണീ തരം തിരിവ്.  ഒരു സംരംഭം തുടങ്ങുവാനാവശ്യമായ സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ എന്നിവയ്ക്കായി ചിലവായ തുകയാണു സ്ഥിര നിക്ഷേപം.

സ്ഥിര നിക്ഷേപത്തിൻറ്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളുടെ തരം തിരിവ്  
                                                 ഉൽപ്പാദന മേഖല          സേവന മേഖല

സൂക്ഷ്മം  (Micro)              25 ലക്ഷം വരെ                10 ലക്ഷം വരെ
ചെറുകിട  (Small)             5 കോടി വരെ                   2 കോടി വരെ
ഇടത്തരം  (Medium)          10 കോടി വരെ                 5 കോടി വരെ

ഒരു സംരംഭകൻ ആദ്യമേ തന്നെ തൻറ്റെ സംരംഭം ഇതിലേതെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു.  

മാർക്കറ്റ് സർവേ

ഒരു പുതിയ ഉൽപ്പന്നമൊ സേവനമൊ വിപണിയിലെത്തിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി ഇദം പ്രഥമായി ചെയ്യേണ്ടത് വിപണിയിപ്പറ്റി പഠിക്കുകയാണു.  

1. ഇപ്പോൾ ഏത് ഉൽപ്പന്നം വിപണിയിലിറക്കിയാൽ 
        വിജയിക്കുവാൻ കഴിയും?
2. ഞാൻ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഏത് വിഭാഗത്തിൽപ്പെടും സ്ത്രീകളാണോ, കുട്ടികളാണോ, പ്രായമായവരാണോ അതോ മറ്റു ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവരാണോ?
3. ഉണ്ടാക്കുന്ന ഉൽപ്പന്നത്തിൻറ്റെ ഭൗതീക രാസ പ്രത്യേകതകൾ എന്തൊക്കെ?
4. അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭ്യമാണോ?
5. സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടോ?
6. പുതിയൊരു ഉൽപ്പന്നമാണെങ്കിൽ അതിൻറ്റെ ആവശ്യകത ഉപഭോക്താക്കളിൽ ജനിപ്പിക്കുവാൻ കഴിയുമോ?
7. സാങ്കേതിക വിദ്യ മാറുമ്പോൾ വിപണിയിൽ പിന്തള്ളപ്പെട്പോകാതെ കാലാനുസൃതമായി മാറ്റം വരുത്തുവാൻ കഴിവുള്ള ഉൽപ്പന്നമാണോ?

ഇങ്ങനെ നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അവക്കെല്ലാറ്റിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രം സംരംഭകനാകുവാൻ ഇറങ്ങുന്നതായിരിക്കും ബുദ്ധി. കാരണം ആവേശമല്ല യാഥാർഥ്യ ബോധമാണിവിടെ ആവശ്യം.  

സ്ഥലം നിർണ്ണയിക്കുക

ഉൽപ്പന്നമോ സേവനമോ ഏതെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നീട് അതിൻറ്റെ സ്ഥലം തീരുമാനിക്കുകയാണു അടുത്ത പടി.  

1. സ്വന്ത സ്ഥലം
2. മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുക്കൽ
3. സ്ഥലം വാടകക്കെടുക്കുക
4. വ്യവസായ വകുപ്പ്, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ 
        സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകൾ, 
        ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, മിനി ഇൻഡസ്ട്രിയൽ 
        എസ്റ്റേറ്റുകൾ, സ്റ്റാർട്ട് അപ് വില്ലേജ് തുടങ്ങി എവിടെ 
        വേണമെന്നു തീരുമാനിക്കുക.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യത അസംസ്കൃത സാധനങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കുവാനും കൊണ്ടു പോകുവാനുമുള്ള ഗതാഗത സൗകര്യം, എളുപ്പത്തിൽ അസംസ്കൃത സാധനങ്ങൾ ലഭിക്കുവാനുള്ള സൗകര്യം തുടങ്ങിയവ പരിഗണിക്കേണ്ടതാണു. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ബണ്ഡപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറ്റെ ആവശ്യമായ ലൈസൻസ് ലഭിച്ചിട്ടുണ്ടുവെന്ന് ഉറപ്പ് വരുത്തുക. വ്യവസായ വകുപ്പ്, കിൻഫ്ര, കെ എസ് ഐ ഡി സി എന്നീ സ്ഥാപനങ്ങളിൽ നിന്നും എല്ലാ വിധ പശ്ചാത്തല സൗകര്യങ്ങളോട് കൂടി വികസിപ്പിച്ചെടുത്ത സ്ഥലം വ്യവസായ പാർക്കുകളിലും, എസ്റ്റേറ്റിലും ലഭ്യമാണു. വ്യവസായ വകുപ്പിൻറ്റെ കീഴിലുള്ള സ്ഥലത്തിനായി അതാത് ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായോ ബണ്ഡപ്പെടാവുന്നതാണു.  കിൻഫ്രയുടെ പാർക്കിനു വേണ്ടി എം ഡി, കിൻഫ്ര, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബണ്ഡപ്പെടുക. 

പ്രോജക്ട് റിപ്പോർട്ട്

വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോൾ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. തൻറ്റെ സംരംഭകത്തിൻറ്റെ വിജയ സാധ്യത കൃത്യമായി ബാങ്കിനെ ബോധ്യപ്പെടുത്തുവാൻ കഴിയുന്നതായിരിക്കണം ഒരു പ്രോജക്ട് റിപ്പോർട്ട്. തൻറ്റെ ഉൽപ്പന്നത്തെപ്പറ്റിയുള്ള വ്യക്തവും സാമ്പത്തിക ചിലവുകളേപ്പറ്റി കൃത്യമായ അവബോധവുമുള്ളയൊന്നാവണമിത്. കണക്കുകളുടെ പിൻ ബലത്തോട് തയ്യാറാക്കുന്നയിത് ലോൺ ലഭിക്കുന്നതിനു ഒഴിച്ച് കൂടുവാൻ പാടില്ലാത്തയൊന്നാണു.  ഇതിൽ ഫ്ലോ പ്രോസസ് ചാർട്ട് ഉൾപ്പെടെയുള്ള ഉൽപ്പാദന പ്രക്രിയയുടെ വിവിധ വശങ്ങൾ പ്രതിപാദിക്കേണ്ടതാണു. കൂടാതെ ഉൽപ്പന്നത്തിൻറ്റെ വിപണിയിലെ ആവശ്യകത, ഉൽപ്പാദന ശേഷി, ഉൽപ്പാദന ചിലവ്, ഉൽപ്പന്നത്തിൻറ്റെ പ്രതീക്ഷിക്കുന്ന വില എന്നിവ ഉൾപ്പെടുത്തണം. സ്ഥലം, കെട്ടിടം, പ്ലാൻറ്റ്, മെഷിനറി എന്നിവയ്ക്കും പ്രവർത്തനത്തിനു മുൻപ് വേണ്ടി വരുന്നതുമായ സ്ഥിരമായ ചിലവുകളും ആവർത്തന സ്വഭാവമുള്ളതായ ചിലവുകളും കണക്കിലെടുത്ത് കൊണ്ട് പദ്ധതിച്ചിലവ് വിശദമായി കണക്കാക്കേണ്ടതുണ്ട്. അത് പോലെ ഓരോ മാസത്തേയും ലാഭവും, മുതൽ മുടക്കിന്മേലുള്ള ലാഭ ശതമാനവും ഉൾക്കൊള്ളുന്നതായിരിക്കണം. ഇതിനായി അതാത് ബ്ലോക്കുകളിലെ  

ഏതൊക്കെ ലോൺ?

വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലോണുകളെ ദീർഘ കാല വായ്പ (Term Loan) എന്നും പ്രവർത്തന മൂലധന വായ്പ (Working Capital Loan) എന്നും രണ്ടായി തിരിക്കാം.

ടേം ലോൺ 

സ്ഥിര നിക്ഷേപത്തിനുള്ള ലോണുകളെ ടേം ലോൺ എന്നു വിളിക്കുന്നു. സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.  ബാങ്കുകളിലോ, കെ എഫ് സി, കെ എസ് ഐ ഡി സി തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ ലോണിനപേക്ഷിക്കാവുന്നതാണു. പുതിയ മെഷിനറികൾക്ക് മാത്രമേ ലോൺ കിട്ടുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക.  ആവശ്യമായതിൻറ്റെ നിശ്ചിത ശതമാനം മാത്രമേ ലോൺ കിട്ടുകയുള്ളു.  ബാക്കി തുക സംരംഭകൻ സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്.  

വർക്കിങ്ങ് ക്യാപിറ്റൽ ലോൺ

പ്രവർത്തനം തുടങ്ങുവാനാവശ്യമായ ഹ്രസ്വ കാല ലോൺ ആണിത്.  അസംകൃത വസ്തുക്കൾക്കായോ സാലറി പോലുള്ള ചിലവുകൾക്കായോ ഇതുപയോഗിക്കാം.  

നിയമ പരമായ ലൈസൻസുകളും അനുവാദങ്ങളും

1. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും

(a) കെട്ടിട നിർമ്മാണത്തിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി (പ്രവർത്തനം 
        തുടങ്ങുമ്പോൾ)
സർക്കാർ ഏജൻസികൾ, ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായ സംരംഭങ്ങക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുനികൂർ അനുമതി ആവാശ്യമില്ല.  അത്തരം സരംഭങ്ങൾ മതിയായ ഫീസ് അടച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. 

2. ജില്ലാ ടൗൺ പ്ലാനർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു (KMBR 99) 
        പ്രകാരം നൽകുന്ന ലേ ഔട്ട് അംഗീകാരം

3. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെൻറ്റ് നൽകുന്ന എൻ ഓ സി. പത്ത് പേരിൽ താഴെ മാത്രം ആളുകൾ ജോലി ചെയ്യാനിടയുള്ള (വൈദ്യുതി ഉപയോഗിക്കുന്നവ) സ്ഥാപനങ്ങൾക്ക് ഫാക്ടറി ഇൻസ്പെടറുടെ എൻ ഓ സി ആവശ്യമില്ല. അതു പോലെ 20 പേരിൽ താഴെ ആളുകൾ ജോലി ചെയ്യുന്ന (വൈദ്യുതി ഉപഭോഗം ഇല്ലാത്ത) സ്ഥാപനങ്ങൾക്കും എൻ ഓ സി ആവശ്യമില്ല.  എന്നാൽ അവർ ഫാക്ടറീസ് റൂൾസ് പ്രകാരം ലൈസൻസ് എടുക്കേണ്ടതാണു. 

4. മലിനീകരണം നിയന്ത്രണ ബോർഡിൻറ്റെ അനുമതി
(a) സ്ഥാപനം തുടങ്ങുന്നതിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി

5. വനം വകുപ്പിൽ നിന്നുള്ള അനുമതി (വനവുമായി ബണ്ഡപ്പെട്ട 
        ഉൽപ്പന്നങ്ങൾക്ക്)

6. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള സമ്മതപത്രം (ഭക്ഷ്യ, 
        മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾക്ക്)

7. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ നിന്നുള്ള സമ്മത പത്രം 

8. ഡിവിഷണൽ ഫയർ ഓഫീസിൽ നിന്ന് ലഭിക്കേണ്ട എൻ ഓ സി 
        (പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

9. ജില്ലാ ലേബർ ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന അനുമതി 
         (പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

10. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും ലഭിക്കേണ്ടുന്ന 
        പെർമിറ്റ് ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

11. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന എൻ ഓ 
        സി ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

12. വൈദ്യുതി ഉപയോഗത്തിനായി ഇലക്ട്രിസിറ്റി ബോർഡിൽ അപേക്ഷ 
        നൽകുക

13. ജല ഉപയോഗത്തിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ അപേക്ഷിക്കുക. അല്ലായെങ്കിൽ സ്വന്തം സ്ഥലത്തെ ജലം ഉപയോഗിക്കുക
മെഷിനറികൾ സമ്പാദിക്കുക

യന്ത്രങ്ങൾക്ക് ഓർഡർ ചെയ്യുമ്പോൾ അവയുടെ സർവീസിങ്ങ്, പ്രവർത്തന ക്ഷമത, സ്പെയർ പാർട്സിൻറ്റെ ലഭ്യത, വില തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ എസ് ഐ സി മുഖാന്തിരം മെഷിനറി ലഭിക്കുവാനുള്ള സൗകര്യമുണ്ട്. ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനു ഒരു പുതിയ സംരംഭകൻ അനുയോജ്യമായ ലേ ഔട്ട് ആവിഷ്കരിക്കണം.  ഓരോ ജോലിക്കാരനും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനാവശ്യമായ വാതയാന സൗകര്യമുണ്ടാക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.  ഫാക്ടറി ഇൻസ്പെക്ടറുടെ അനുമതി ലഭിക്കുന്നതിനു ഈ വിവരങ്ങൾ നിർബണ്ഡമായും പ്ലാനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.  

നിയമനം

യന്ത്ര സാമഗ്രികൾ സ്ഥാപിക്കുന്നതോടൊപ്പം തൊഴിലാളികളേയും മറ്റ് ഉദ്യോഗസ്ഥരേയും നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. വ്യവസായത്തിൻറ്റെ വലിപ്പത്തിനും സ്വഭാവത്തിനും അനുസരിച്ച് പ്രാവിണ്യമുള്ളവരേയും അല്ലാത്തവരേയും തിരഞ്ഞെടുക്കേണ്ടതാണു. പ്രൊഫഷണലുകളെ ആവശ്യമെന്ന് കണ്ടാൽ അവരേയും അഭിരുചിയുള്ള തൊഴിലാളികളേയും ഉൾപ്പെടുത്തുന്നതും നന്നായിരിക്കും.

അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കൽ

സംരംഭകർ തൻറ്റെ ഉൽപ്പന്നങ്ങൾക്കാവശ്യമുള്ളതായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ഒരു സ്ഥാപനത്തെ മാത്രം ആശ്രയിക്കുന്നതിനു പകരം ഒന്നിലധികം സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക നല്ലതായിരിക്കും. ഉദാരവൽക്കരിക്കപ്പെട്ട ഇറക്കുമതി നയം വഴിയും ചട്ടങ്ങൾ ലഘൂകരിച്ചും ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി വരുന്നു. ഓപ്പൺ ജനറൽ ലൈസൻസ് പ്രകാരം (ഒ ജി എൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസ്ഥയിൽ നിരവധി അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും അനുബണ്ഡ ഘടകങ്ങളും യന്ത്ര സാമഗ്രികൾ മറ്റുപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഉൽപ്പാദനം

ആരംഭ ഘട്ടത്തിൽത്തന്നെ സംരംഭകൻ ആസൂത്രണത്തിൻറ്റെ പ്രാധാന്യം മനസ്സിലാക്കണം. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു. കൂടാതെ അസാധാരണ ഗതിയിലുള്ള കാലതാമസം ഉൽപ്പാദന ചിലവ് വർദ്ധിപ്പിക്കുകയും ലാഭമില്ലാതാക്കുകയും ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പദ്ധതിക്കനുസൃതമായി അസംസ്കൃത സാധനങ്ങൾ വാങ്ങുന്നത് മുതൽ പൂർത്തിയാക്കിയ ഉൽപ്പന്നങ്ങളുടെ ഗതാഗതമുൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായി നടക്കേണ്ടതുണ്ട്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ശ്രദ്ധിക്കേണ്ടതുണ്ട്.  ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ ഉൽപ്പാദനം ഒഴിവാക്കുകയോ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്.   

ഉദ്യോഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുക

ഏതൊരു സംരംഭകനും തന്‍റെ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ് കേന്ദ്ര സര്‍ക്കാരിന്‍റെ രജിസ്ട്രേഷനായ ഉദ്യോഗ് ആധാര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഒരു സര്‍ക്കാരോഫീസിലും പോകേണ്ടതില്ല. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ട് വിവരങ്ങളുള്ള ആര്‍ക്കും സ്വന്തമായി ഓണ്‍ലൈന്‍ ആയി ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച് വച്ചിരുന്നാല്‍ മതിയാകു്. അതില്‍ ആരുടേയും ഒപ്പോ മുദ്രയോ ആവശ്യമില്ല. വെബ് സൈറ്റ് http://udyogaadhaar.gov.in/ 

വിപണനം (Marketing)

ഓരോ സംരംഭകനും വിപണി നേടുവാൻ തൻറ്റെ ഉൽപ്പന്നങ്ങൾക്കനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. ഉൽപ്പന്നത്തിൻറ്റേയോ സേവനത്തിൻറ്റേയോ വിപണി മൂല്യം വർദ്ധിപ്പിക്കുന്നതിനു ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നേടുന്നത് ഉചിതമായിരിക്കും.  BIS, ISO 9000/14000/22000, FSSAI, HACCP, FPO, AGMARK തുടങ്ങിയ അംഗീകാരങ്ങൾ നേടുന്നത് സ്ഥാപനത്തിൻറ്റെ മൊത്തത്തിലുള്ള വളർച്ചക്ക് സഹായകരമാണു. ഇവയിൽ ചിലത് നിർബണ്ഡമായും എടുക്കേണ്ടതും ചിലത് താൽപ്പര്യമെങ്കിൽ മാത്രം എടുക്കേണ്ടതുമാണു. ദേശീയ അന്തർദേശീയ ഉൽപ്പന്ന പ്രദർശന മേളകളിൽ പങ്കെടുക്കുന്നതും വാർത്താ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതും വിപണനത്തെ 
സഹായിക്കും. 

ഓരോ വർഷവും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്ന ഉന്നത ബിരുദ ധാരികൾ അനവധിയാണു.  ഇവർ നല്ലയൊരു ശതമാനം വിദേശ രാജ്യങ്ങളിലോ ബഹു രാഷ്ട്ര കമ്പനികളിലോ ജോലി അന്വേഷിച്ച് പോകുന്നു. എന്നാൽ ഇനിയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ഭാവി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന MSME (Micro Small and Medium Entreprises) മേഖലയിലേക്ക് ഈ യുവശക്തിയെ തിരിച്ച് വിടുവാൻ കഴിഞ്ഞാൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കുവാൻ കഴിയും.

ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യക്കായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി...?

സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില് ചൈനയ്ക്കും അമേരിക്കക്കും പിറകില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏറ്റവും ആരോഗ്യപ്രദവും രുചികരവുമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുവാന്‍ പുത്തന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. സംരംഭകര്‍ക്ക് തുണയായി ഇത്തരം സാങ്കേതിക വിദ്യ നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പല സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. അതില്‍ ഏറ്റവും അധികം പ്രധാനപ്പെട്ടയൊന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ രാജ്യത്തെ ഏക പരിശീലന സ്ഥാപനമായ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി. കാര്‍ഷിക വിള സംസ്കരണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുന്തിയ പഠന ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഇത്. ദേശീയവും അന്തര്‍ ദേശീയവുമായ നിരവധി യൂണിവേഴ്സിറ്റികളുമായും നിരവധി കമ്പനികളുമായും സാങ്കേതിക സഹകരണമുള്ള സ്ഥാപനമാണിത്. 

പ്രത്യേകതകള്‍

കാര്‍ഷികോല്‍പ്പന്നങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സംസ്കരിക്കുന്നതാണ് ക്രോപ് പ്രോസസിങ്ങ് എന്ന് പറയുന്നത്. വിള സംസ്കരണവും മൂല്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഇവിടെ ലഭ്യമാണ്. പരിശീലന പരിപാടികള്‍ക്ക് പുറമേ സംരംഭകര്‍ക്കായുള്ള ഇന്‍കുബേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നു. വിവിധ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇവിടെ സൌകര്യമുണ്ട്. 

ഐസ്ക്രീം, കേക്ക്, വീഞ്ഞ്, കുക്കീസ്, ബ്രഡ്, വിവിധ മധുരപലഹാരങ്ങള്‍, പാരമ്പര്യ ഭക്ഷണം, ബിസ്കറ്റ്, കൂണ്‍ ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, പഴച്ചാറുകള്‍ എന്നിവയുടെയൊക്കെ നിര്‍മ്മാണ പരിശീലനം സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടും. കാനിങ്ങ്, റിട്ടോര്‍ട്ട് പാക്കിങ്ങ്, ബേക്കിങ്ങ് ടെക്നോളജി, ഇലകളുടേയും പഴങ്ങളുടേയും മൂല്യ വര്‍ദ്ധന, പയര്‍ ധാന്യ വിളകളില്‍ നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണം, വിവിധ ഗുണമേത്മാ പരിശോധനകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ ഏറ്റവും മികച്ച പരിശീലനമാണ് നല്‍കുന്നത്. 

പരിശീലനം എങ്ങനെ

ധാന്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊടിയാക്കി സംസ്കരിച്ച് കയറ്റുമതിക്കനുയോജ്യമായ രീതിയില്‍ പാക്ക് ചെയ്യുന്ന വിവിധ തരം ജോലികള്‍ ഇവിടെയുണ്ട്. ഫലപ്രദമായ ഭക്ഷ്യ വിതരണത്തിന്‍റെ മാനേജ്മെന്‍റ് വിദ്യയും ഇവിടുത്തെ പഠന വിഷയമാണ്. 

തുടക്കക്കാര്‍ക്ക് ഏക ദിന പരിശീലനവും മറ്റുള്ളവര്‍ക്ക് ത്രിദിന, പഞ്ച ദിന പരിശീലനവും ക്രമീകരിച്ചിരിക്കുന്നു. ഓരോ പരിശീലനത്തിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന്‍റെ വിശദ വിവരങ്ങള്‍ വെബ്സൈറ്റലുണ്ട്. അഞ്ച് പേരുണ്ടെങ്കിലേ പരിശീലന പരിപാടികള്‍ നടത്തുകയുള്ളു. നവ സംരംഭകര്‍ക്ക് അഞ്ച് പ്രായോഗിക പരിശീലനങ്ങളും ആറു മാസത്തെ കണ്‍സള്‍ട്ടന്‍സിയും അടങ്ങുന്ന പാക്കേജും ലഭ്യമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധനയും പോഷക നിര്‍ണ്ണയവും കീടനാശിനി അവക്ഷിപ്തത പരിശോധനയും നടത്തുന്നതിനുള്ള ലാബ് സൌകര്യവും ഇവിടെയുണ്ട്. 

കോഴ്സുകള്‍

ഭക്ഷ്യ സംസ്കരണ രംഗത്ത് ചില കോഴ്സുകളും ഇവിടെയുണ്ട്. Food Process Engineering, Food Science & Technology എന്നിവയാണിവിടുത്തെ കോഴ്സുകള്‍. Food Process Engineering ല്‍ B.Tech,  M.Tech, PhD  പ്രോഗ്രാമുകളും Food Science & Technology യില്‍ M.Tech കോഴ്സുമാണുള്ളത്. B.Tech ന് Mathematics, Physics and Chemistry എന്നിവയടങ്ങിയ പ്ലസ് ടു സയന്‍സ് ആണ് വേണ്ടത്. IIT JEE Advanced ആണ് പ്രവേശന പരീക്ഷ. 40 സീറ്റുകളാണുള്ളത്. 

2 വര്‍ഷത്തെ M.Tech Food Process Engineering പ്രോഗ്രാമിന് Food Process Engineering, Agricultural Engineering,  Agricultural Process Engineering, Post-Harvest Technology and Food Technology and Food science and Technology എന്നിവയിലുള്ള B.Tech ഉം M.Tech Food Science & Technology കോഴ്സിന് Food Technology, Home Science, Food Science and Nutrition, Food Science and Quality Control, Food process Engineering, Agricultural Engineering, Food Processing Technology, Post harvest technology എന്നിവയിലുള്ള നാല് വര്‍ഷത്തെ ഡിഗ്രിയോ വേണം. രണ്ട് പ്രോഗ്രാമിനും 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. 

3 വര്‍ഷത്തെ PhD പ്രോഗ്രാമിന് 60 ശതമാനം മാര്‍ക്കോട് കൂടി Food Process Engineering, Agricultural Process Engineering, Post Harvest Technology, Agricultural Engineering, Food science and Technology എന്നിവയിലേതിലെങ്കിലും M.Tech വേണം. 5 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 

പ്രധാന മന്ത്രിയുടെ നൈപുണ്യ വികസന പദ്ധതി പ്രകാരം 18 – 45 പ്രായ പരിധിയിലുള്ളവര്‍ക്ക് ഒരു മാസത്തെ ബേക്കിങ്ങ് ടെക്നീഷ്യന്‍ കോഴ്സും നടത്തുന്നുണ്ട്. പത്താം ക്ലാസാണ് യോഗ്യത. സയന്‍സ് ഡിഗ്രിക്കാര്‍ക്കായി ഒരു മാസത്തെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ലാബ് ടെക്നീഷ്യന്‍ എന്നയൊരു പ്രോഗ്രാമും ഈ പദ്ധതി പ്രകാരം നടത്തുന്നുണ്ട്.
വിലാസം
The Director
Indian Institute of Crop Processing Technology
Ministry of Food Processing Industries, Government of India
Pudukkottai Road, Thanjavur - 613 005
Tamil Nadu
India.

Contact No. : 91 4362 228155
Fax : 91 4362 227971

Mail Id : director@iicpt.edu.in, incubation@iicpt.edu.in

വെബ് വിലാസം http://www.iicpt.edu.in                        
[11:42 PM, 2/5/2017] +91 96458 04832: തൊഴില്‍ പരിശീലനത്തിനായി ഗ്രാമീണ സ്വയം തൊഴില്‍ പരിശിലന കേന്ദ്രങ്ങള്‍

സ്വയം തൊഴില്‍ പദ്ധതികളാരംഭിക്കുവാനാഗ്രഹിക്കുന്ന വ്യക്തികള്ക്ക്ള ഏറ്റവും അത്യാവശ്യമായ ഒന്നാണ് എവിടെ നിന്നും തൊഴില്‍ പരിശീലനം ലഭിക്കുമെന്നത്.  ഈ ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയില്‍ കേന്ദ്ര ഗവണ്മെനന്റിനന്റെ  പദ്ധതി പ്രകാരം പ്രവര്ത്തി ച്ചു വരുന്ന സ്ഥാപനങ്ങളാണ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ (Rural Self Employment Training Institutes).   എല്ലാ ജില്ലകളിലേയും ലീഡ് ബാങ്കാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്ത്തeനങ്ങള്ക്ക്  നേതൃത്വം നല്കുഗന്നത്. പൂര്ണ്ണ മായും സൌജന്യമാണ് ഇതിന്റെ് സേവനങ്ങള്‍. 3 ദിവസം മുതല്‍ 30 ദിവസം വരെയാണ് സാധാരണ പരിശീലന പരിപാടികള്‍. 

പ്രധാന പരിശീലന പരിപാടികള്‍

കൃഷിയും അനുബന്ധ തൊഴിലുകളും

1. കന്നുകാലി വളര്ത്തുല്‍
2. മുയല്‍ വളര്ത്തണല്‍
3. കോഴി വളര്ത്ത ല്‍
4. തേനീച്ച വളര്ത്ത്ല്‍
5. ആടു വളര്ത്ത്ല്‍
6. പച്ചക്കറി കൃഷി
7. വാഴ കൃഷി
8. കൂണ്‍ കൃഷി
9. മത്സ്യ കൃഷി
10. അലങ്കാര മത്സ്യ കൃഷി
11. വെര്മിര കംപോസ്റ്റിങ്ങ്

മറ്റുള്ളവ

1. തയ്യല്‍
2. കമ്പ്യൂട്ടര്‍ ടാലി
3. കമ്പ്യൂട്ടര്‍ ഹാര്ഡ്് വെയര്‍, നെറ്റ് വര്ക്കിെങ്ങ്
4. അലൂമിനിയം ഫാബ്രിക്കേഷന്‍
5. മൊബൈല്‍ ഫോണ്‍ സര്വീയസിങ്ങ്
6. ഇലക്ട്രിക് വയറിങ്ങ്
7. കൃത്രിമ ആഭരണ നിര്മ്മാ ണം
8. ഫാബ്രിക് പെയിന്റിയങ്ങ്
9. ഹാന്ഡ്ക എംബ്രോയിഡറി
10. ബ്യൂട്ടീഷന്‍ കോഴ്സ്
11. പാവ നിര്മ്മാ ണം
12. പോട്ട് പെയിന്റിരങ്ങ്
13. പേപ്പര്‍ കവര്‍ നിര്മ്മാ ണം
14. ഡ്രൈവിങ്ങ് (Car)
15. ഭക്ഷ്യ സംസ്കരണം
16. ബാഗ് നിര്മ്മാ ണം

സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍

Director
IOB Rural Self Employment Training Institute
T.C.14/1609, 1610, Forest Office Lane
Vazhuthacaud, Thycaud P.O.,Trivandrum-695 014
PH     : 0471-2322430      
Email : iobrsetitvm@gmail.com 

Director
Synd Rural Self Employment Training Institute 
B-2, K.I.P. Campus, Near M.M. N.S.S. College
Kottiyam, Kollam – 691 571
PH     :  0474-2537141    
Email :  syndrsetikollam@gmail.com 

Director
SBT Rural Self Employment Training Institute
I Floor, Kidarathil Chris Tower, Stadium Jn.
College Road, Pathanamthitta – 689 645 
PH     :  0468-2270244     
             0468-2270233
Email : rsetipta@sbt.co.in

Director
SBT Rural Self Employment Training Institute
Aryad Block Panchayat Bldg., Kalavoor  P.O
Alappuzha – 688 522
PH     : 0477-2292427      
Email : sbtrsetialappuzha@gmail.com

Director 
SBT Rural Self Employment Training Institute
Jawahar Balabhavan & Children’s Library Bldg, 
Temple Road, Thirunakkara, Kottayam – 686 001
PH     :  0481-2303306    
Email :  rsetiktm@sbt.co.in 

Director
Union Bank of India Rural Self Employment Training Institute
Block Panchayat Building
Nedumkandam, Idukki – 685 553
PH     :  04868-234567      
Email :  ubirdnedumkandam@gmail.com

Director
Union Bank of India Rural Self Employment Training Institute
I Floor, Union Bank Bhavan, A.M.Road, Perumbavoor, Ernakulam - 683 542
PH:  0484-2529344    
Email     : rudsetipvr@unionbankofindia.com

Director
Canara Bank Rural Self Employment Training Institute 
No.13/146, Extension Training Centre(ETC) Campus, 
Mannuthy P.O. Thrissur – 680 651
PH     :   0487-2370212     
Email : cbrsetitr@gmail.com

Director
Canara Bank Rural Self Employment Training Institute
Vellinezhi Grama Panchayath Samskarika Nilayam, 
Kalakkadu P.O,Palakkad – 679 503
PH     :  0466-2282845     
Email :  cbrsetipkd@gmail.com

Director
Subbarao Pai Self Employment Training Institute
Near Orphanage School, Manjeri Road
Wandoor P.O., Malappuram - 679 328
PH     :  04931-247001     
Email : subraopai2003@yahoo.co.in

Director
Canara Bank Rural Self Employment Training Institute
Mathara Block Office Bldg.
Pantheerankavu Block, Kozhikode-673 014
PH     :  0495-2432470   
Email :  balakrishnan3344@gmail.com

Director 
Rural Development & Self Employment Training Institute (RUDSETI)
Near RTO Ground, P.O. Kanhirangad, 
Karimbam (via), Kannur – 670 142
PH     :  0460-2226573  
Email : rudsetkerala@gmail.com

Director
SBT Rural Self Employment Training Institute
Puthurvayal P.O.
Wayanad – 673 121
PH     : 04936-207132       
Email : rsetiw@sbt.co.in

Director
Bellikoth Institute of Rural Entrepreneurship Development  
Ananadashram P.O
Kanhangad, Kasaragod - 671 531
PH     :  0467-2268240      
Email : bired2003@gmail.com  

പരിശീലനത്തിന് ശേഷം ബാങ്ക് വായ്പക്കാവശ്യമായ സഹായങ്ങള്‍ സ്ഥാപനം തന്നെ ചെയത് തരുന്നതാണ്.

ബ്രാന്‍ഡിനെ പ്രശസ്തമാക്കുന്ന ഭാഗ്യമുദ്രകള്‍............?

നന്നായി രൂപകല്‍പ്പന ചെയ്ത ബ്രാന്‍ഡ് ഭാഗ്യമുദ്രകളും കഥാപാത്രങ്ങളും ബ്രാന്‍ഡുകളെ പ്രശസ്തിയിലേക്ക് നയിച്ച കഥകള്‍ നമുക്ക് സുപരിചിതമാണ്. 

പാതി കടിച്ച ബ്രഡ്ഡുമായി നില്‍ക്കുന്ന ചുവന്ന പുള്ളിയുടുപ്പിട്ട ഒരു കൊച്ചു പെണ്‍കുട്ടി. ഇത് കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത്? 'അമുല്‍' എന്ന ബ്രാന്‍ഡാണെങ്കില്‍ ബ്രാന്‍ഡ് ഭാഗ്യമുദ്രകളുടെ സുന്ദരവലയത്തിലാണ് നിങ്ങളിപ്പോള്‍! നന്നായി രൂപകല്‍പ്പന ചെയ്ത ഒരു ഭാഗ്യമുദ്ര ആ ബ്രാന്‍ഡിനെ തന്നെ പ്രശസ്തിയിലേക്ക് എത്തിക്കുന്നതിന്റെ ഇതിലും നല്ലൊരു ഉദാഹരണം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ആവശ്യമില്ല അല്ലേ? 

മാര്‍ക്കറ്റിംഗിലെ വളരെ പ്രയോജനമുള്ള ഘടകങ്ങളിലൊന്നാണ് (Brand Element) ഈ ബ്രാന്‍ഡ് ഭാഗ്യമുദ്രകള്‍ (Brand Mascots) അല്ലെങ്കില്‍ ഈ കഥാപാത്രങ്ങള്‍ (Brand characters) നിങ്ങള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും, ഒളിംപിക്‌സിനും നമ്മുടെ ദേശീയ സ്‌പോര്‍ട്‌സ് മീറ്റിനുമെല്ലാം ഭാഗ്യമുദ്രകളുടെ അകമ്പടിയുള്ളത്. മുതിര്‍ന്നവരില്‍ പലരും ഏഷ്യാഡ് അപ്പുവിനെ ഓര്‍മിക്കുന്നുണ്ടാവുമല്ലോ? ഇത്തരം കായിക മാമാങ്കങ്ങളില്‍ നിന്നുതന്നെയായിരിക്കും ഭാഗ്യമുദ്രകള്‍ ബ്രാന്‍ഡിംഗ് രംഗത്തേക്കും കടന്നുവന്നത്.

 ഫാസ്റ്റ്ഫുഡ് ഭീമന്മാരായ മക്‌ഡൊണാള്‍ഡ്‌സിന്റെ റൊണാള്‍ഡ് മക്‌ഡൊള്‍ഡ്, പില്‍സ്ബറി ആട്ടയുടെ ഡവ് ബോയ് (Doughboy), നമ്മുടെ ഇന്ത്യന്‍ റെയില്‍വേസിന്റെ സ്വന്തം ഭോലു ആനക്കുട്ടി, ഈയിടെ പ്രശസ്തമായ വോഡഫോണ്‍ സൂസൂസ് എന്നിവയെല്ലാം നമ്മള്‍ക്ക് ചിരപരിചിതരായ ബ്രാന്‍ഡ് കഥാപാത്രങ്ങളാണ്, മറ്റു ചിലത് അനിമേഷന്‍ കഥാപാത്രങ്ങളാണ്.

ബ്രാന്‍ഡ് കഥാപാത്രങ്ങള്‍ 
മിക്കവാറും പരസ്യങ്ങളിലൂടെ തന്നെയാണ് നമ്മുടെ മുന്നിലെത്തുന്നത്. പിന്നീട് ബ്രാന്‍ഡിന്റെ പരസ്യ കാംപെയ്‌നുകള്‍, സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, പാക്കേജുകള്‍ എന്നിവയിലെല്ലാം സ്ഥിര സാന്നിധ്യമായി ഇവ മാറുന്നു. ബ്രാന്‍ഡ് അവബോധമുണ്ടാക്കാന്‍ മികച്ചൊരു മാര്‍ഗംകൂടിയാണ് ഈ കളര്‍ഫുള്‍ കഥാപാത്രങ്ങള്‍. പലപ്പോഴും ഉല്‍പ്പന്ന/സേവനത്തിന്റെ ഗുണഗണങ്ങള്‍ സൂചിപ്പിക്കുന്നതായിരിക്കും ഇവ. ഉദാഹരണത്തിന്, ഹച്ച് സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിന്റെ ഓമനത്തമുള്ള ആ പഗ്ഗ് പട്ടിക്കുട്ടിയെ ഓര്‍മ്മയുണ്ടാവുമല്ലോ? യജമാനന്റെ കൂടെ എവിടെ വേണമെങ്കിലും ഓടിച്ചാടി നടക്കുന്ന ഈ പട്ടിക്കുട്ടി നെറ്റ്‌വര്‍ക്ക് ഏത് സ്ഥലത്തും ലഭിക്കുമെന്ന് സൂചിപ്പിക്കാനാണ് ഉപയോഗിച്ചത്.

നമ്മുടെ സ്വന്തം എയര്‍ ഇന്ത്യയുടെ മഹാരാജാവാകട്ടെ, ബ്രാന്‍ഡിന്റെ സര്‍വീസുകളില്‍ രാജകീയമായ സൗകര്യങ്ങളും വിശ്വസിക്കാവുന്ന സേവനവും ലഭ്യമാക്കുന്നതാണെന്ന് അര്‍ത്ഥമാക്കുന്നു.

പ്രായം കൂടാത്ത ബ്രാന്‍ഡ് കഥാപാത്രങ്ങള്‍

എന്തുകൊണ്ടായിരിക്കാം ഇപ്പോള്‍ ബ്രാന്‍ഡ് കഥാപാത്രങ്ങളെ കമ്പനികള്‍ വളരെയധികം ഉപയോഗിക്കുന്നത്? മാര്‍ക്കറ്റിംഗ് ഗവേഷണങ്ങള്‍ പറയുന്നത് തങ്ങളുടെ സ്വഭാവസവിശേഷതകളോട് അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളെ ഉപഭോക്താക്കള്‍ പെട്ടെന്ന് സ്വീകരിക്കുമെന്നു തന്നെയാണ്. പിന്നീട്, പരസ്യതന്ത്രങ്ങളിലൂടെ ബ്രാന്‍ഡിലേക്കും ഈ കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കുന്നു. തങ്ങളുടെ ബ്രാന്‍ഡ് രസകരവും താല്‍പ്പര്യമുണര്‍ത്തുന്നതുമാണെന്ന് സൂചിപ്പിക്കാനായി പല ബ്രാന്‍ഡുകളും ഭാഗ്യമുദ്രകളെ ആശ്രയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അടുത്ത തവണ നിങ്ങളുടെ കുട്ടി 'സണ്‍ ഫീസ്റ്റ്' ബിസ്‌ക്കറ്റ് കാണുമ്പോള്‍ ബ്രാന്‍ഡ് മുഖമുദ്രയായ 'സണ്ണി' എന്ന കൊച്ചുസൂര്യനിലേക്ക് താല്‍പ്പര്യത്തോടെ നോക്കുന്നത് കാണൂ. ബ്രാന്‍ഡ് കഥാപാത്രങ്ങള്‍ നമ്മുടെയെല്ലാം ഉപഭോക്തൃ സംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചതായി മനസിലാക്കാം. ഇത് മാത്രമല്ല, സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍, ഈ ഭാഗ്യമുദ്രകള്‍ക്ക് പ്രായം കൂടുകയില്ല, കരാര്‍ തുക കൂട്ടി ചോദിക്കുകയുമില്ല!! നമ്മുടെ 'അമുല്‍ ഗേള്‍' അന്നും ഇന്നും ആ കൊച്ചു പെണ്‍കുട്ടിതന്നെ! വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന/സേവന ശ്രേണിയുള്ള കമ്പനികള്‍ക്ക് ഈ ബ്രാന്‍ഡ് കഥാപാത്രങ്ങളെ എല്ലാ ശ്രേണിയിലേയും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന മെച്ചവും കൂടിയുണ്ട്. ഇങ്ങനെ ജനസമ്മതി നേടുന്ന ഭാഗ്യമുദ്രകള്‍ വിലയുള്ള ലൈസന്‍സിംഗ് ഘടകങ്ങള്‍ കൂടിയാകുകയാണ്.

ഭാഗ്യമുദ്രകളുടെ പ്രസക്തി കമ്പനികള്‍ തിരിച്ചറിഞ്ഞ ഇക്കാലത്ത്, പലപ്പോഴും ഇവ രൂപകല്‍പ്പന ചെയ്യാനായി പ്രമുഖ ആര്‍ട്ടിസ്റ്റുകളെ അല്ലെങ്കില്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സികളെ തന്നെയോ ആണ് വന്‍തുകയ്ക്ക് ജോലിയേല്‍പ്പിക്കുന്നത്. ക്ലിക്കായാല്‍ ഈ ചെലവ് സുഖമായി മുതലാക്കാമെന്ന് ഇവര്‍ക്കറിയാം. ഇനി ഏഷ്യന്‍ പെയ്ന്റ്‌സിന്റെ വളരെ പ്രശസ്തമായ 'ഗാട്ടു' എന്ന ഭാഗ്യമുദ്ര വരച്ചത് ആരാണെന്നറിയാമോ? നമ്മുടെയെല്ലാം അഭിമാനമായ ആര്‍.കെ ലക്ഷ്മണ്‍!

ബ്രാന്‍ഡ് കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• ഉല്‍പ്പന്ന/സേവനത്തിന്റെ വിപണനത്തെ ഉയര്‍ത്താനാണ് ഈ കഥാപാത്രങ്ങള്‍ നിലനില്‍ക്കേണ്ടത്. ഒരിക്കലും, ഇവ ബ്രാന്‍ഡിനെ വെറും നിഴലാക്കി മാറ്റരുത്.

• ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാനായി പലതരം ബ്രാന്‍ഡ് ഘടകങ്ങളുടെ (Brand Elements) കൂടെയാണ് ഈ ഭാഗ്യമുദ്രകള്‍ പ്രവര്‍ത്തിക്കേണ്ടത്. മറ്റുള്ള ഘടകങ്ങളെ പിന്നോട്ടടിക്കലാവരുത് ഇവയുടെ ലക്ഷ്യം.

•  കാര്യം ഈ കഥാപാത്രങ്ങള്‍ക്ക് പ്രായം കൂടുകയില്ലായിരിക്കും. എന്നാല്‍ മാറുന്ന ഉപഭോക്തൃ അഭിരുചികളനുസരിച്ച് ഇവയെ പരിഷ്‌കരിക്കാന്‍ ബ്രാന്‍ഡുകള്‍ എപ്പോഴും തയാറായിരിക്കണം.

• നിങ്ങള്‍ പല രാജ്യങ്ങളിലോ സംസ്ഥാനത്തോ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ ഓരോ ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വഭാവ സവിശേഷതകളും കണക്കിലെടുത്തായിരിക്കണം ബ്രാന്‍ഡ് കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടത്.

(courtesy: shafeeque,whatsapp)

ഓണ്‍ലൈന്‍ വഴിയുള്ള ബിസിനസ് പൊടിപൊടിക്കുമ്പോഴും വലിയ ഷോറൂമുകളുടെ എണ്ണം വര്‍ധിക്കുന്നു.?

റീറ്റെയ്‌ലിനും വേണം മേയ്ക്ക് ഓവര്‍. 

ഫാബ് ഇന്ത്യയുടെ പുതിയ ഷോറൂം ഡല്‍ഹിയില്‍ തുടങ്ങുന്നത് ഈ മാര്‍ച്ചിലാണ്. സാധാരണ ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വെല്‍നസ് ക്ലിനിക്കും കഫെയും കിഡ്‌സ് പ്‌ളേ ഏരിയയും സ്റ്റിച്ചിംഗ് യൂണിറ്റും ഉണ്ടാകും. പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ ഇതുപോലെയുള്ള 40 ഷോറൂമുകള്‍ രാജ്യത്ത് ആരംഭിക്കാനാണ് ഫാബ് ഇന്ത്യയുടെ പ്ലാന്‍.
• സാനിറ്ററിവെയര്‍ രംഗത്ത് മുന്‍നിരയിലുള്ള സെറ കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച സ്‌റ്റൈല്‍ സ്റ്റുഡിയോ ഷോറൂമില്‍ എല്ലാ ഡിസൈനുകളും കാണാം, തെരഞ്ഞെടുക്കാം, ഒപ്പം അവ ഡിസൈന്‍ ചെയ്ത് ത്രീ ഡൈമെന്‍ഷനായി കാണാനുള്ള അവസരവും ലഭ്യമാണ്. ഡിസൈനറുടെ സഹായത്തോടെ ഓരോ ഉപഭോക്താവിന്റേയും മനസിലുള്ള ഡിസൈന്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നേരില്‍ കാണാനുള്ള അവസരവുമുണ്ട്.
• ഈ വര്‍ഷം ഇന്ത്യയില്‍ ആരംഭിക്കുന്ന ആഗോളപ്രശസ്തമായ സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് കഗഋഅയുടെ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത് 9,500 ഉല്‍പ്പന്നങ്ങള്‍. ഓരോ വിഭാഗത്തിലും കസ്റ്റമര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സെയ്ല്‍സ് ഡെസ്‌കുണ്ടാകും. മാര്‍ക്കറ്റ് ഹാളും പ്ലേ ഏരിയയും റെസ്റ്റൊറന്റും ഇതിന്റെ ഭാഗമാണ്. രാവിലെ നേരത്തെ എത്തി ഈ റെസ്റ്റൊറന്റില്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഷോറൂം തുറക്കുന്നതുവരെ കാത്തിരിക്കാനുള്ള സൗകര്യവുമുണ്ട്.
‘Retail is Detail’ എന്ന ചൊല്ലിനോടൊപ്പം ‘Retail is Experience’ എന്ന് പുതിയൊരു ഭാഷ്യം കൂടി എഴുതിച്ചേര്‍ക്കുകയാണ് പുതിയ കാലത്തിന്റെ ബ്രാന്‍ഡുകള്‍. ടെക്‌നോളജിയുടെ കുതിച്ചുകയറ്റം എല്ലാ മേഖലകളെയും പിടിച്ചുകുലുക്കുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ ബിസിനസിനാണ് ഇനി സാധ്യത എന്ന് വിശ്വസിക്കുന്നവരെ അതിശയിപ്പിക്കുന്ന വിധത്തില്‍ കൂടുതല്‍ വിശാലവും വിപുലവും വ്യത്യസ്തവുമാകുന്നു ഷോറൂമുകള്‍.
ഓണ്‍ലൈന്‍ കമ്പനികളും ഈ ട്രെന്‍ഡ് പിന്തുടരുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ അമേരിക്കയില്‍ 'ഗോ' എന്ന പേരില്‍ ചെക്ക് ഔട്ട് കൗണ്ടറുകളും ക്യൂവും ഇല്ലാത്ത ഷോപ്പുകള്‍ തുടങ്ങിയതും 'ടച്ച് ആന്‍ഡ് ഫീല്‍' അനുഭവം നല്‍കാന്‍ തന്നെയാണ്.
ഓണ്‍ലൈനിലൂടെ വിപണി കീഴടക്കിയ മൊബീല്‍ ടെക് സ്റ്റാര്‍ട്ടപ്പായ വണ്‍ പ്ലസ് ലോകത്തെ അവരുടെ ആദ്യെത്ത ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ ഷോറൂം ഈയിടെ ആരംഭിച്ചത് ബാംഗ്ലൂരില്‍. 14,000 സ്‌ക്വയര്‍ ഫീറ്റില്‍ കഫെയും ലൗഞ്ചും ഉള്‍പ്പെടുന്ന എക്‌സ്പീരിയന്‍സ് ഷോറൂം.
201516 സാമ്പത്തിക വര്‍ഷത്തില്‍ 85 കോടി രൂപയുടെ നഷ്ടമുണ്ടായ ബോംബെ ഡൈയിംഗ് കമ്പനി, മൈക്രോസോഫ്റ്റ്, ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് എന്നിവയുമായി ചേര്‍ന്ന് റീറ്റെയ്ല്‍ ബിസിനസ് പുനഃസംഘടിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. 2020തോടെ 1000 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്ന കമ്പനിയുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം അടുത്ത വര്‍ഷങ്ങളില്‍ 30ല്‍ നിന്ന് 500 ആകും.
ഷോപ്പിംഗ് എന്നത് വെറുമൊരു കച്ചവട കൈമാറ്റമല്ല, ഒരു അനുഭവമാണ് എന്ന പുതിയ തിരിച്ചറിവില്‍ നിന്ന് ഉണ്ടാകുന്നത് തികച്ചും വിഭിന്നമായ ഒരു റീറ്റെയ്ല്‍ തരംഗമാണ്. 'ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ഈ അനുഭവം എങ്ങനെ ലഭിക്കാന്‍' എന്ന നിശ്ശബ്ദമായ ഒരു വെല്ലുവിളിയുണ്ട് ഈ ഷോറൂമുകളില്‍.
അങ്ങാടിയിലെ കടകളും ആഴ്ചച്ചന്തകളും കടന്ന് പലചരക്ക് കടകളുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും കാലത്തില്‍ നിന്ന് മാളുകളിലേക്ക് ഷോപ്പിംഗ് എത്തിയതുപോലെ മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍ റീറ്റെയ്ല്‍ രംഗം. 'ബ്രാന്‍ഡുകള്‍ തമ്മിലുള്ള യുദ്ധത്തിന് ഇനി കാരണമാകാന്‍ പോകുന്നത് കസ്റ്റമര്‍ എക്‌സ്പീരിയന്‍സാണ്' എന്ന് ഡെല്‍ കംപ്യൂട്ടേഴ്‌സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ജെറി ഗ്രിഗറി മുന്നറിയിപ്പ് നല്‍കുന്നതും വെറുതെയല്ല.
2020ല്‍ 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകും എന്ന് കണക്കാക്കപ്പെടുന്ന ഇന്ത്യയിലെ റീറ്റെയ്ല്‍ മേഖലയില്‍ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പേഴ്‌സണലൈസ്ഡ് സര്‍വീസ്
ഷോറൂമിന്റെ വലുപ്പത്തെക്കാളേറെ കസ്റ്റമറിനു ലഭിക്കുന്ന പരിഗണനയാണ് ഏറ്റവും പ്രധാനം. വളരെ പേഴ്‌സണലൈസ്ഡ് ആയ സേവനം ലഭിച്ചാല്‍ 78 ശതമാനം ഉപഭോക്താക്കളും ഒരു ഷോപ്പില്‍ വീണ്ടും എത്തുമെന്ന് . സര്‍വേകള്‍ പറയുന്നു.
തങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നത് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണെങ്കില്‍ 25 ശതമാനം വരെ കൂടുതല്‍ വില നല്‍കാന്‍ ഭൂരിപക്ഷം ആളുകളും തയാറാണെന്നാണ് മറ്റൊരു പഠനം പറയുന്നത്.
ഗ്രാമങ്ങളിലെയും മറ്റും പഴയകാല കച്ചവടക്കാരില്‍ നിന്ന് ഇന്നത്തെ റീറ്റെയ്‌ലര്‍മാര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. കടയില്‍ വരുന്ന ആളുകളോട് വിശേഷങ്ങള്‍ ചോദിച്ച്, ഓരോരുത്തര്‍ക്കും വേണ്ടത് മനസിലാക്കി വില്‍പ്പന നടത്തിയിരുന്നവര്‍. ഇന്നത്തെ കാലത്ത് കസ്റ്റമര്‍ പ്രതീക്ഷിക്കുന്നതും ഈ പെരുമാറ്റം തന്നെ.
• ഷോപ്പിലേക്ക് കടന്നുവരുന്നവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യാന്‍ സ്റ്റാഫ് വേണം. കഴിയുമെങ്കില്‍ പേര് വിളിച്ച് സംസാരിക്കുക
• മുന്‍പ് നടത്തിയിട്ടുള്ള പര്‍ച്ചേസുകള്‍ ഓര്‍ത്തിരിക്കുക. പുതിയ ഓഫറുകളുണ്ടെങ്കില്‍ വിശദമാക്കണം.
• ഷോപ്പിംഗില്‍ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുക.
• ഷോപ്പിലെ പുതിയ പ്രൊഡക്റ്റുകളെയും ഓഫറുകളെയും കുറിച്ചുള്ള ഇമെയ്‌ലുകള്‍ അയക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ഇവ അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.
2. വ്യത്യസ്തമായ സൗകര്യങ്ങള്‍
ഉല്‍പ്പന്നങ്ങള്‍ നിരത്തിവെച്ച ഒരു ഷോപ്പില്‍ ചെന്ന് ആവശ്യമുള്ളത് വാങ്ങി ഒട്ടും സമയം പാഴാക്കാതെ തിരക്കിട്ടു തിരിച്ചുപോകുന്ന ഉപഭോക്താക്കള്‍ ധാരാളമുണ്ടാകും. പക്ഷേ, സ്പാ, കിഡ്‌സ് പ്‌ളേ ഏരിയ, കഫെ എന്നിവ കൂടിയുണ്ടെങ്കില്‍ ആ ഷോറൂമിലേക്ക് വീണ്ടും വരാന്‍ കസ്റ്റമര്‍ക്ക് താല്‍പ്പര്യം ഏറെയായിരിക്കും. വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ചേരുന്നതാണോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. ബ്രൈഡല്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ട്രയല്‍ നോക്കാനുള്ള സൗകര്യവും വീട്ടിലേക്കുള്ള ടൈലുകള്‍ വാങ്ങുന്നവര്‍ക്ക് അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയുണ്ടാകുമെന്ന് കാണിക്കാനുള്ള ത്രീഡി ടെക്‌നിക്കും എല്ലാം റീറ്റെയ്ല്‍ ബിസിനസിന് നല്‍കുന്ന മൂല്യം വളരെ വലുതാണ്.
• സ്ത്രീകളും കുടുംബങ്ങളുമാണ് പ്രധാന ഉപഭോക്താ
ക്കളെങ്കില്‍ കുട്ടികള്‍ക്കായി ഒരു പ്ലേ ഏരിയ വേണം. മേല്‍നോട്ടത്തിന് വേണ്ടത്ര സ്റ്റാഫും ആവശ്യമാണ്.
• ഇപ്പോഴത്തെ ട്രെന്‍ഡ് മനസിലാക്കി സെല്‍ഫി എടുക്കാനുള്ള പ്രത്യേക സ്ഥലങ്ങള്‍ പോലും ഏര്‍പ്പെടുത്തുന്നവരുണ്ട്.
ഹ ഉല്‍പ്പന്നമായാലും സേവനമായാലും അവയുടെ ഷോപ്പിംഗില്‍ അനുബന്ധമായ സഹായം നല്‍കുക. ഡിസൈനര്‍, ബ്യൂട്ടി കെയര്‍ എക്‌സ്‌പെര്‍ട്ട് എന്നിങ്ങനെ യുള്ളവരുടെ സേവനങ്ങള്‍ ഇപ്പോള്‍ പലരും ഷോപ്പിന്റെ ഭാഗമാക്കുന്നുണ്ട്.

3. ഏറ്റവും മികച്ച ടെക്‌നോളജി

ഓഫ്‌ലൈന്‍ ഷോറൂമുകളും മൊബീലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര വിധത്തില്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഷോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമര്‍ക്ക് ഉടനടി അറിയാന്‍ ടെക്‌നോളജിയെ ഒരു പ്രധാന ഭാഗമാക്കുക. അതോടൊപ്പം ഷോറൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിക്കണം.
• ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും പര്‍ച്ചേസ് വിവരങ്ങളും അറിയാന്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുക,
•  ചെക്ക് ഔട്ട് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ സംവിധാനം വേണം.
• കഴിയുന്നത്ര കാഷ്‌ലെസ് പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുക. ആവശ്യമുള്ളവര്‍ക്ക് ഹോം ഡെലിവറി സൗകര്യം നല്‍കുക.
•  ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എല്ലാ ജീവനക്കാരും പഠിച്ചിരിക്കണം. ഇതിനായി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കള്‍ വളരെ അപ്‌ഡേറ്റഡ് ആണ് എന്ന കാര്യം മറക്കരുത്.
ഇന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങളാകും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റീറ്റെയ്ല്‍ രംഗത്തും സംഭവിക്കുന്നത്. പക്ഷേ, മാറ്റാന്‍ കഴിയാത്തതായി ഒന്നേയുണ്ടാകൂ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്.
തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും പല കസ്റ്റമേഴ്‌സിന്റെയും ചിന്ത ഒരു ബ്രൗണ്‍ ആന്‍ഡ് വില്യംസ് പരസ്യവാചകം പോലെയാണ്. ''ഞാന്‍ പരാതിപ്പെടില്ല, ഇങ്ങോട്ട് ഇനി വരികയുമില്ല.''

(COURTESY; SHAFEEQUE whatsapp)

വീട്ടിലിരുന്നും പണം സമ്പാദിക്കാം............?

സ്വന്തമായൊരു കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ വീട്ടിലിരുന്നും നിങ്ങൾക്ക് വരുമാനമുണ്ടാക്കാംബ്ലോഗ് തുടങ്ങാം
ബ്ലോഗ് ആരംഭിക്കുമ്പോള്‍ അതിലെ ഉള്ളടക്കം ആണ് പ്രധാനം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. തേനുങ്കെില്‍ തേനീച്ച തായ്‌ലാന്റില്‍ നിന്നും വരുമെന്ന പഴമൊഴി മറക്കരുത്. www.bloger.com, www.wordpress.com എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളും ഒരു ബ്ലോഗറാകും. പരസ്യ വരുമാനത്തിനായി www.google.adsense.com എന്ന സൈറ്റില്‍ ആഡ്‌സെന്‍സിന് അപേക്ഷ നല്‍കാം. ഗൂഗിള്‍ ആഡ്‌സെന്‍സിന് അര്‍ഹമെങ്കില്‍ ഇ-മെയില്‍ വരും.പരസ്യം ലഭിക്കാന്‍ മറ്റു പരസ്യ ഏജന്‍സികളെയും സമീപിക്കാം.
സോഷ്യല്‍ മീഡിയ മാനേജര്‍
ചെറുകിട മുതല്‍ വന്‍കിട കമ്പനികള്‍ വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു.കമ്പനികള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജ് നിര്‍മിക്കുക, അപ്ഡേറ്റ് ചെയ്യുക തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ മാനേജരുടെ ജോലി. ദിവസം രാേ മൂന്നോ മണിക്കൂര്‍ ഇതിനായി ചെലവഴിക്കണം ആവശ്യക്കാരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ടെത്തൊം.

ഓണ്‍ലൈന്‍ ട്യൂഷന്‍
എല്‍കെജി കുട്ടികള്‍ വരെ ഫേസ്ബുക്കില്‍ സജീവമായ ഇക്കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന്റെ സാധ്യത വലുതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ ബിരുദമോ മറ്റു യോഗ്യതകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി പഠിപ്പിച്ചു തുടങ്ങാം. വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ട്യൂഷനെടുക്കാം. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റു തന്നെ ഉപയോഗിക്കാം. പരസ്യം നല്‍കുകയുമാവാം. 
ഫ്രീലാന്‍സിംഗ്
എഴുത്ത് ഇഷ്ടമാണെങ്കില്‍ നെറ്റില്‍ എഴുതി തന്നെ കാശുണ്ടാക്കാം. നെറ്റില്‍ കണ്ടന്റ് റൈറ്റര്‍ എന്ന ജോലിയുമായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ്. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് ഇവിടെ ആവശ്യം. എഴുത്ത് ഇഷ്ടപ്പെട്ടാല്‍ അക്ഷരമെണ്ണി കാശ് വാങ്ങാം.
മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍
ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗിയുടെ അവസ്ഥയെപ്പറ്റി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പരിശീലനം നല്‍കുന്നു. ജോലി കണ്ടെത്താന്‍:www.mtdaily.com, www.medicaltranscriptiojobs.net 


പണം മുന്‍കൂര്‍ ആവശ്യപ്പെടുന്ന സൈറ്റുകള്‍ എത്തിനോക്കുക പോലും വേണ്ട. നെറ്റ് ലോകത്ത് തട്ടിപ്പുകാര്‍ വലവിരിച്ചു കാത്തിരിപ്പുണ്ട്.
[COURTESY: DHANAM]

Saturday 11 February 2017

നല്ല മാനേജരാകാന്‍ ശീലിക്കാം 8 വഴികൾ..........!!


ജീവനക്കാരെ ശാക്തീകരിക്കേണ്ട സാഹചര്യത്തില്‍ പല മാനേജര്‍മാരും അതില്‍ നിന്ന് കൈയൊഴിഞ്ഞു നിന്ന് ജീവനക്കാരെ അനാഥരാക്കി വിടുകയാണ് പതിവ്. ഇതോടെ കമ്പനി നിയന്ത്രണമില്ലാത്ത കപ്പലിനെ പോലെയാകും. യഥാര്‍ത്ഥത്തില്‍ ജീവനക്കാര്‍ അവരുടെ തൊട്ടുമുകളിലുള്ളവരെയാണ് ജോലിയില്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി നോക്കുന്നത്. ഗ്രന്ഥകാരനായ ബ്രൂസ് ടുള്‍ഗന്‍ ““It’s Okey To Be the Boss” എന്ന ഗ്രന്ഥത്തില്‍ കരുത്തുറ്റ മാനേജരാകാനുള്ള എട്ട് കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.

1. പരിശീലനം പ്രധാനം: ജീവനക്കാരെ മാനേജ് 
ചെയ്യുന്നത് പ്രത്യേക വേളകളില്‍ നടക്കുന്ന കാര്യമാകരുത്. എല്ലാദിവസവും രാവിലെ കുറച്ചുസമയം അതിനായി മാറ്റി വെയ്ക്കുക. ഓരോ ദിവസവും ഒരു വിഭാഗം ജീവനക്കാരില്‍ ശ്രദ്ധയൂന്നുക. അവരുമായുള്ള മുഖാമുഖത്തിന് സമയം കണ്ടെത്തുക. ഇത്തരം ചര്‍ച്ചാവേളകള്‍ ഹ്രസ്വമായിരിക്കണം, ലളിതമായിരിക്കണം ഒപ്പം വളച്ചുകെട്ടല്ലില്ലാത്തതും ആകണം. 
2. പെര്‍ഫോര്‍മന്‍സ് കോച്ച് എന്ന നിലയില്‍ ജീവനക്കാരോട് സംസാരിക്കാന്‍ പഠിക്കുക: ജീവനക്കാരുമായി നല്ല തൊഴില്‍ സൗഹൃദം സൃഷ്ടിക്കാന്‍ അവരോട് ജോലിയെക്കുറിച്ച് തുറന്ന് സംസാരിക്കുക. ഈ സംസാരം ഒരേസമയം അധികാരത്തോടെയും 
അനുഭാവത്തോടെയും ആയിരിക്കണം. പല കാര്യങ്ങളും ചെയ്യാന്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ തന്നെ പിന്തുണയും നല്‍കണം. ചിട്ടയോടെയും ക്ഷമയോടെയും വേണം കാര്യങ്ങള്‍ സംസാരിക്കാന്‍. പെര്‍ഫോമന്‍സ് കോച്ച് എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിഗത പ്രകടനങ്ങള്‍, ജോലിയിലെ പ്രത്യേക സന്ദര്‍ഭങ്ങള്‍ എന്നിവ ഉദാഹരിച്ച് സംസാരിക്കുക. ഓരോ ജീവനക്കാരന്റെയും പ്രകടനം സത്യസന്ധമായി വിലയിരുത്തുക. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുവാനും നല്ല പ്രകടനങ്ങളെ അഭിനന്ദിക്കുവാനും മറക്കരുത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുകള്‍ സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ പരിശീലനം നല്‍കുക. 
3. വ്യക്തിഗത തലത്തില്‍ നിന്ന് സംസാരിക്കു: മാനേജ്‌മെന്റ് രംഗത്ത് നിങ്ങളുടെ സമീപനം തികച്ചും വ്യക്തിഗത തലത്തിലുള്ളതാകണം. എല്ലാവര്‍ക്കും അനുയോജ്യമായ പൊതുവായ ഒരു മാനേജ്‌മെന്റ് രീതിയുടെ വക്താവാകുന്നതിനുപകരം ഓരോ വ്യക്തിക്കും അനുയോജ്യമായ തരത്തിലുള്ള സമീപനം സ്വീകരിക്കണം. ഈ വിധത്തിലുള്ള സമീപനം സ്വീകരിക്കാന്‍ തുടര്‍ച്ചയായി സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുക. എന്താണ് ഞാന്‍ ഈ വ്യക്തിയോട് സംസാരിക്കേണ്ടത്? എങ്ങനെ, എവിടെ വെച്ച്, എപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കണം? 
4 ഉത്തരവാദിത്വബോധം ശരിയായ അര്‍ത്ഥത്തിലുള്ളതാക്കുക: തങ്ങളുടെ പ്രവൃത്തികളും പെരുമാറ്റങ്ങളും നീതിപൂര്‍വ്വമായും കൃത്യമായുമാണ് മേലധികാരി വിലയിരുത്തുന്നതെന്ന വിശ്വാസം ജീവനക്കാരില്‍ ഉടലെടുക്കേ്യുതു്യു്. ഓരോ ജീവനക്കാരനും അവരുടെ ഭാഗം പറയാനുള്ള സാവകാശം ലഭിക്കുമെന്ന കാര്യം ഉറപ്പാക്കുക. ജീവനക്കാരുമായുള്ള വ്യക്തിബന്ധവും മേലധികാരിയെന്ന റോളും തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കുക. 
5. മടിക്കാതെ കാര്യങ്ങള്‍ തുറന്നുപറയുക: നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവനക്കാര്‍ ഉയരുന്നില്ലെങ്കില്‍ അക്കാര്യം അവരോട് തുറന്നു പറയാതെ അവരെങ്ങനെ ആ പ്രശ്‌നം സ്വയം പരിഹരിക്കും? എന്താണ് ഓരോ ജീവനക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന കാര്യം ലളിതമായി അവരോട് പറയുക. വിജയികളായ മാനേജര്‍മാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ ഗോളും സമയപരിധിയും ലക്ഷ്യത്തിലേക്ക് എങ്ങനെ പോകാമെന്നതിനുള്ള കൃത്യമായ ദിശാബോധവും നല്‍കും.
6. പ്രകടനം ഓരോ ഘട്ടത്തിലും വിലയിരുത്തുക: അറിവാണ് ശക്തി. നിങ്ങള്‍ എന്നും ട്രാക്കിലാണെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളും അങ്ങനെ തന്നെയാകും. ഏറ്റവും സൂക്ഷ്്മമായ തലത്തില്‍ ശ്രദ്ധയും പരിജ്ഞാനവും ഉണ്ടെങ്കില്‍ ജീവനക്കാര്‍ നിങ്ങളുടെ 
ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി തരും. 
7. അറിഞ്ഞ് പ്രവര്‍ത്തിക്കുക: എല്ലാവര്‍ക്കും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു നല്‍കാന്‍ സാധിക്കില്ല. പക്ഷേ ടീമിലുള്ള ഓരോരുത്തരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ട പിന്തുണ നല്‍കണം. എന്താണ് അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത്, എന്താണ് അവരുടെ ആവശ്യം എന്നൊക്കെ സംസാരിച്ച് അറിയണം. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ചെയ്തു നല്‍കാന്‍ കഴിയണം. 
8. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക: ജീവനക്കാരുമായി പ്രതിദിനമോ പ്രതിവാരമോ നിരന്തരം സംസാരിക്കാതെ നിങ്ങള്‍ക്കെങ്ങനെ അവരുടെ ഫീഡ്ബാക്ക് ലഭിക്കും? സംസാരിക്കാനുള്ള പ്രയാസം കൊണ്ട് പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ സംസാരിക്കാതെ വിടും. ഇവ പിന്നീട് വളര്‍ന്നു വലുതാകുമെന്നല്ലാതെ അപ്രത്യക്ഷമാകില്ല. കൃത്യമായ മാര്‍ഗനിര്‍ദേശവും ഫീഡ്ബാക്കും നല്‍കുന്നതിലൂടെ ചെറിയ പ്രശ്‌നങ്ങള്‍ തുടക്കത്തിലേ പരിഹരിക്കാം.

Friday 3 February 2017

വിദേശകോളുകള്‍ സൂക്ഷിക്കുക; മൊബൈല്‍ ബാലന്‍സും കീശയും കാലിയാക്കും വന്‍തട്ടിപ്പ്!!!


ദുബായ്∙ ദുബായിൽ ഒരു ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന സമയം. മൊബൈലിലേക്ക് +92 എന്നോ +234 എന്നൊക്കെയോ ആരംഭിക്കുന്ന നമ്പറുകളിൽ നിന്ന് കോൾ വരുന്നുണ്ട്. യുഎഇയിലേത് +917 ആണു കോഡ്. എന്നാലും ആ ‘+’ ചിഹ്നം കാണുമ്പോൾ ഒരു സംശയമാണ്: ഒരുപക്ഷേ ഈ കോൾ ദുബായിൽ ജോലിക്ക് അപേക്ഷിച്ച കമ്പനിയിൽ നിന്നായിരിക്കുമോ? എന്തായാലും ഒന്നു നോക്കാമെന്നു കരുതി കോളെടുക്കുമ്പോഴോ തിരിച്ചു വിളിക്കുമ്പോഴോ ഉറപ്പിച്ചോളൂ ‘കോൾതട്ടിപ്പിൽ’ നിങ്ങൾ കുടുങ്ങി. ഫോൺ കട്ട് ചെയ്തു കഴിയുമ്പോൾ ബാലൻസിൽ വന്നിരിക്കുന്ന കനത്ത നഷ്ടം കാണുമ്പോഴേ അത് മനസിലാകുകയുള്ളൂ. ഫോണെടുത്ത് ഒന്നോ രണ്ടോ സെക്കൻഡ് സമയം ‘ഹലോ ഹലോ’ എന്ന് പറഞ്ഞിട്ടേയുള്ളൂവെങ്കിൽ കൂടി പണം നഷ്ടമായിട്ടുണ്ടാകും.